മുല്ലപ്പെരിയാറും ഇടുക്കിയും തകർത്ത് കേരളത്തെ തകർക്കും: പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത് ഒരു ബോംബിൽ കേരളം തകർക്കാൻ; മുന്നറിയിപ്പുമായി മിലറ്ററി ഇന്റലിജൻസ് സംഘം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പിന്നാലെ ഇടുക്കി ഡാമും മുല്ലപ്പെരിയാറും ലക്ഷ്യമിട്ട് പാക്ക് സേന എത്തുന്നതായി മിലട്ടറി ഇന്റലിജൻസിന്റെ രഹസ്യ റിപ്പോർട്ട്. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇതു സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ഇതേ തുടർന്ന് സംസ്ഥാനത്തെ രണ്ട് ഡാമുകൾക്കും സുരക്ഷ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുദ്ധമുണ്ടായാൽ പാക്കിസ്ഥാൻ സൈന്യം മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളെ ലക്ഷ്യമിടുമെന്ന് കണക്ക്് കൂട്ടിയാണ് ഇന്ത്യൻ സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സർക്കാർ അതിർത്തി കടന്ന് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടികൾ അതിർത്തിയിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പാക്കിസ്ഥാന്റെ ആക്രമണ സാധ്യതാ പട്ടികയിൽ ഉണ്ടെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതിനെ ഏറെ ആശങ്കയോടെയാണ് സംസ്ഥാനങ്ങൾ നോക്കിക്കാണുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയിൽ വൻ ജലബോംബ് ശേഖരമാണ് കരുതിയിരിക്കുന്നത്. ചെറിയ ഒരു ബോംബ് ആക്രമണം പോലും ഇടുക്കി ഡാമിനെ തകർക്കാനും കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലപ്പുഴ അടക്കമുള്ള ആറ് ജില്ലകളെ ഇല്ലാതാക്കാനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഇടുക്കി ഡാമിനെ ലക്ഷ്യമിടുമെന്ന റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ കേരളത്തിന്റെ വൈദ്യുതി , ജല , കൃഷി സമ്പത്തിനെയെല്ലാം ഇടുക്കിയും മുല്ലപ്പെരിയാർ ഡാമുകൾ തകർക്കുന്നത് വഴി ഇല്ലാതാക്കാൻ സാധിക്കുമെന്നും പാക്കിസ്ഥാൻ കണക്കു കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം ശക്തമാക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചാൽ കേരളവും ഭീതിയിലാകുന്നത്.

പാക്കിസ്ഥാന്റെ ആക്രമണ സാധ്യതാ പട്ടികയിൽ കൊച്ചിയ്ക്ക് ഒന്നാം സ്ഥാനമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കടലിൽ നിന്നും മിസൈൽ വർഷിക്കാൻ സാധിക്കുമെന്നതും, കാര്യമായ സൈനിക സാന്നിധ്യവും റഡാർ സാന്നിധ്യവും കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലെന്നതും കേരളം അടക്കമുള്ള സ്ഥലങ്ങൾ ആക്രമണ പട്ടികയിൽ ഒന്നാമത് എത്തുന്നതിന് ഇടയാക്കിയിരുന്നു.

Top