താനും പ്രേമത്തിലെ നായകനെ പോലെയായിരുന്നുവെന്ന് നിവിന്‍ പോളി; പക്ഷെ അധ്യാപികയോട് പ്രണയം തോന്നിയട്ടില്ല

maxresdefault

പ്രേമം സിനിമയിലെ നായകന്‍ ജോര്‍ജ്ജിനെ പോലെ താനും ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നുവെന്ന് നിവിന്‍ പോളി. പ്രേമത്തിലെ ചില കഥാപാത്രങ്ങളും സീനുകളും എന്റെ ജീവിതത്തില്‍ക്കൂടി കടന്നുപോയവയാണ്. ടൈംസ് ഓഫ് ഇന്ത്യക്കനുവദിച്ച അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ പഠനത്തില്‍ മടിയനായിരുന്നു. പ്രേമത്തില്‍ ജോര്‍ജ്ജിന് അധ്യാപികയോടാണ് പ്രണയം തോന്നിയിരുന്നത്.എന്നാല്‍ എനിക്ക് പ്രണയം തോന്നിയത് ക്ലാസ്‌മേറ്റിനോടാണ്. അവള്‍ ഇന്നെന്റെ ഭാര്യയാണെന്നും നിവിന്‍ പോളി പറഞ്ഞു. താന്‍ പഠിക്കാന്‍ മടിയനായിരുന്നെങ്കിലും തന്റെ ഭാര്യ ക്ലാസില്‍ ഒന്നാമതായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പഠനത്തില്‍ ഒന്നാമതായിരുന്ന കുട്ടിക്ക് എങ്ങനെയാണ് ബാക്ക് ബെഞ്ച് കുട്ടിയോട് പ്രണയം തോന്നിയതെന്ന ചോദ്യത്തിന് നിവിന്റെ ഉത്തരം രസകരമായിരുന്നു. അവള്‍ക്ക് എന്നെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ ഒരു പഠിപ്പിസ്റ്റും ഞാന്‍ ഒരു മടിയനുമായിരുന്നു. സത്യത്തില്‍ ശരിയായ ബാലന്‍സിങ് അതായിരുന്നു. പിന്നെ ഒരു നടനാകുക എന്ന എന്റെ ആഗ്രഹത്തിനു അവളുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

Top