പതിമൂന്നുകാരിയെ ജീവനോടെ വെട്ടിനുറുക്കിയ പ്രതിക്ക് വധശിക്ഷ

പതിമൂന്നുകാരിയെ ജീവനോടെ വെട്ടിനുറുക്കിയ പ്രതിക്ക് വധശിക്ഷ: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ഹംസയുടെ ഭാര്യയ്ക്ക് ആറ് വര്‍ഷം തടവ്; സഹായിക്ക് നാല് വര്‍ഷം ശിക്ഷ; സഫിയാ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന വാദത്തിന് അംഗീകാരം

NEW_KDകാസര്‍ഗോഡ്: പതിമൂന്നുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കാസര്‍ഗോഡ് ജില്ലാകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കെസി ഹംസ, ഭാര്യ മൈമുന, സഹായി എം അബ്ദുല്ല എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമെന്ന വാദം അംഗീകിച്ചു. അതുകൊണ്ടാണ് പരമാവധി ശിക്ഷ കോടതി നല്‍കിയത്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കരാറുകാരനായ ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്ന പതിമൂന്നുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് കഷ്ണങ്ങളായി വെട്ടി നുറുക്കി ഡാമില്‍ കുഴിച്ചിട്ടു എന്നതാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹംസയ്ക്ക് പത്ത് ലക്ഷം രൂപ പിഴയും നല്‍കണം. ഇതില്‍ എട്ട് ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നല്‍കി. ഹംസ്യുടെ ഭാര്യയ്ക്ക് ആറുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹം ഡാം സൈറ്റില്‍ കുഴിച്ചിടാന്‍ സഹായിച്ച അബ്ദുല്ലയ്ക്ക് മൂന്ന് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ”എനിക്ക് 18 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമുണ്ട്. ശിക്ഷയില്‍ ഇളവ് വേണമെന്നുമുള്ള ഹംസയുടെ ആവശ്യം കോടതി പരിഗണിക്കാതെയാണ് വധ ശിക്ഷ നല്‍കുന്നത്. ഹംസയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

2014 ഒക്ടോബര്‍ ഒമ്പതിന് എച്ച്.എല്‍.ദത്തു, ആര്‍.കെ.അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1990ല്‍ സുപ്രീംകോടിതി ഫുള്‍ബെഞ്ച് വിധിപറഞ്ഞ ബച്ചന്‍ സിങ്പഞ്ചാബ് കേസ്, മച്ചിസിങ്പഞ്ചാബ് കേസുകള്‍ എന്നിവ പ്രോസിക്യൂഷന്‍ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയില്‍ വാദമുഖങ്ങളായി നിരത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ കേസ് എന്ന് കോടതി വിലയിരുത്തണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.കേസിലെ രണ്ടും അഞ്ചു പ്രതികളായിരുന്ന മൊയ്തു ഹാജി, ആദൂര്‍ മുന്‍ എ എസ് ഐ ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ജില്ലാ ജഡ്ജി എം.ജെ ശക്തിധരനാണ് കേസില്‍ വിധി പറഞ്ഞത്. ഗോവയിലെ പ്രമുഖ കരാറുകാരന്‍ കാസര്‍കോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടില്‍ വേലക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പതിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവം നടത്തിയത്.

കരാറുകാരന്‍ കെ. സി ഹംസ, ഇയാളുടെ ഭാര്യ മൈമൂന, കുട്ടിയെ വേലക്ക് എത്തിച്ച് കൊടുത്ത ഏജന്റ് കുടക് അയ്യങ്കേരി സ്വദേശി മൊയ്തു ഹാജി, മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അരിക്കാടി സ്വദേശി എം അബ്ദുള്ള, കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ആദൂര്‍ സ്റ്റേഷനിലെ മുന്‍ എ എസ് ഐ, പി.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ രണ്ടും അഞ്ചും പ്രതികളായ മൊയ്തു ഹാജിയേയും ഗോപാലകൃഷ്ണനേയും വെറുതെ വിട്ടു. പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെയും 13 രേഖകളും ഹാജരാക്കി. വാദിഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 64 രേഖകളും 12 മുതലുകളും ഹാജരാക്കി. മരിച്ചയാളുടെ തലയോട്ടിയും താടിയും കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കിയുള്ള കേരളത്തിലെ അത്യപൂര്‍വം കേസുകളിലൊന്നാണിത്.

ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ തുടക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സഫിയയുടെതാണെന്ന് തെളിയിക്കപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തിനുമുമ്പ് സഫിയക്ക് മാരകമായ മൂന്ന് മുറിവുകള്‍ ഏറ്റിരുന്നതായി തെളിഞ്ഞു. ലോക്കല്‍ പൊലീസ് ബോധപൂര്‍വം അവഗണിച്ച കേസാണ് ക്രൈംബ്രാഞ്ച് തെളിയിച്ചത്.

കാണാതായി എന്നതില്‍ ഉറച്ച് നില്‍ക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ശ്രമിച്ചത്. എന്നാല്‍ ഒരു നാട് മുഴുവന്‍, മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരക്ഷരരായ മാതാപിതാക്കള്‍ക്ക് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ അടിത്തറയിളകിയത് ലോക്കല്‍ പൊലീസിനായിരുന്നു. സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂര്‍ സി.ബി.സിഐഡിക്ക് കൈമാറി. ഡിവൈ.എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സിഐഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം സിഐ ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകള്‍ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി എം.ധന്‍രാജ് ആണ്. അന്ന് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു അദ്ദേഹം. ഹംസയും ഭാര്യ മൈമുനയും പലതവണ ആവര്‍ത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധന്‍രാജ് ആയിരുന്നു.

ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇരുവരെയും രണ്ട് മുറിയില്‍ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസര്‍കോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പൊലീസിനോട് എന്തൊക്കെ പറയണം എന്ന് ചര്‍ച്ച ചെയ്തതിന്റെ ഓഡിയോ ധന്‍രാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാള്‍ കൗതുകത്തിനായി മൊബൈലില്‍ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസര്‍കോട്ടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധന്‍രാജ് ആയിരുന്നു.

രണ്ട് സംസ്ഥാനങ്ങള്‍, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, ലോക്കല്‍ പൊലീസിന്റെ ‘അടവുകള്‍’ എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തില്‍ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍വരെ ചര്‍ച്ചയാകാന്‍ ഇടയായി. മുളിയാറിലെ വീട്ടില്‍നിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്‌ലറ്റിലേക്ക് ഹംസ കൊണ്ടുപോവുകയും ചില പ്രശ്‌നങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ ഹംസയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള ഡാമില്‍ താഴ്ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2006 ഡിസംബര്‍ 21 ന് സഫിയയെ കാണിനില്ലെന്ന് ആദൂര്‍ സ്റ്റേഷനില്‍ ഹംസ പരാതി നല്‍കുന്നതോടെയാണ് കേസ് തുടങ്ങുന്നത്.

കേസില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. ഇതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2008 ജൂലൈ ഒന്നിന് ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തു. മുറിക്കുന്ന സമയത്തും സഫിയക് ജീവനുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഹംസയുടെ മൊഴി പ്രകാരം ഗോവയിലെ മല്ലോര അണക്ക് നിര്‍മ്മാണ പ്രദേശത്ത് നിന്ന് സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് കൂട്ടുപ്രതികളുംപിടിയിലായി. അബദ്ധത്തില്‍ പൊള്ളലേറ്റന്നതും ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിചാരണ സമയത്ത് സഫിയയയുടെ മാതാപിതാക്കള്‍ മൃതദേഹത്തോടപ്പം ലഭിച്ച വസ്ത്രങ്ങളും പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ദൃസാക്ഷികളില്ലാത്ത കേസില്‍ നുണപരിശോധനയും സൂപ്പര്‍ ഇംപോസിഷനും അടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി അവംലബിച്ചത്

Top