ആംബുലന്‍സ് വിളിച്ചെങ്കിലും സഹായിക്കാന്‍ ആരും എത്തിയില്ല ; ഒന്നര വയസുള്ള മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ ശേഷം ബൈക്കില്‍ 55 കിലോമീറ്ററോളം യാത്ര ചെയ്ത് പിതാവ്

റായ്പൂര്‍: ആംബുലന്‍സ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഒന്നര വയസുള്ള മകന്റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്ത് പിതാവ്. അര്‍സേന ഗ്രാമത്തിലെ നിവാസിയായ ദര്‍ശ്‌റാം യാദവിന്റെ മകന്‍ അശ്വിന്‍ ആണ് മരണപ്പെട്ടത്.

ഛത്തീസ്ഗഡിലെ കോര്‍ബയില്‍ ആഗസ്റ്റ് 27നായിരുന്നു സംഭവം. അമ്മ അകാസോ ബായിയുമായി അശ്വിന്‍ കുളത്തില്‍ കുളിക്കാന്‍ പോയിരുന്നു. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോര്‍ച്ചറി സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മൃതദേഹം കുടുംബം വീട്ടില്‍ സൂക്ഷിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോര്‍ബ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ദേശിച്ചതോടെ കുടുംബം ആംബുലന്‍സ് വിളിച്ചെങ്കിലും സഹായിക്കാന്‍ ആരും എത്തിയില്ല. ഇതോടെ ദര്‍ശ്‌റാം മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ ശേഷം ബൈക്കില്‍ കോര്‍ബയിലേക്ക് കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top