അച്ഛനെ തീര്‍ക്കുമെന്ന് അമ്മയുടെ ഉറ്റ സുഹൃത്തായ അയാള്‍ ശപഥം ചെയ്തിട്ടുണ്ട്:സത്യം അറിയുന്നതുകൊണ്ടാണ് സ്വന്തം അമ്മയെ എതിർക്കുന്നത്- മീനാക്ഷി

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന തന്നെയെന്ന് റിപ്പോര്‍ട്ട്. കേസിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്ന പരസ്യ സംവിധായകനാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്താന്‍ ചുക്കാന്‍ പിടിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ സിനിമാമേഖലയിലുള്ളയാള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു. മഞ്ജു വാര്യരുമായി അടുത്ത ബന്ധം പുളര്‍ത്തുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ദിലീപിനെ കുടുക്കിയതെന്നാണ് ഉയരുന്ന ആരോപണം.

ദിലീപ് മഞ്ജു വാര്യര്‍ വിവാഹമോചനത്തിനു കാരണമായതും ഈ പരസ്യ സംവിധായകന്‍ ആണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജയില്‍ മോചിതനായി എത്തിയാല്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുന്ന വിവാഹമോചന ഹര്‍ജിയിലെ കാര്യങ്ങള്‍ ദിലീപ് വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മകള്‍ മീനാക്ഷിയുടെ അനുവാദത്തോടെയായിരിക്കും ഇക്കാര്യങ്ങള്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്.ദിലീപിന്റെ കുടുംബക്കാര്‍ക്ക് ഇപ്പോഴും സംശയം ഈ സംവിധായകനെ തന്നെയാണ്. കഴിഞ്ഞ ദിവസം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇയാള്‍ക്ക് എതിരെ കാവ്യ മാധവനും ആരോപണം ഉന്നയിച്ചിരുന്നു. എല്ലാക്കാര്യങ്ങളും ദിലീപിനും കുടുംബത്തിനും മനസ്സിലായിരുന്നു. ഇതു തിരിച്ചറിഞ്ഞതു കാരണമാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ ഏപ്രില്‍ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ റിമാന്‍ഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ കുടുക്കിയതാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയിലുണ്ട്.meenakshi3

അറസ്റ്റിലായ ശേഷം അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിഷേധിച്ചു. ഏഴു പ്രതികള്‍ക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ശേഷം നല്‍കിയ ജാമ്യാപേക്ഷയും മജിസ്‌ട്രേട്ട് കോടതി തള്ളി. പിന്നീട്, കഴിഞ്ഞ 11ന് എറണാകുളം സെഷന്‍സ് കോടതിയും ജാമ്യഹര്‍ജി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരില്‍നിന്നു കൊച്ചിയിലേക്കു കാറില്‍ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാലാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടർന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്.എന്നാൽ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.manju-warrier_SREEKUMAR-MENON

ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു, ദിലീപിന് ജാമ്യം നിഷേധിച്ചതിലൂടെ. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. രാമലീല സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. അതാണ് പൊളിയുന്നത്. ഇനി വീണ്ടും അപ്പീല്‍ നല്‍കി പുറത്തിങ്ങാന്‍ താരം ശ്രമിക്കും. എന്നാല്‍ അതും ഫലം കാണാനുള്ള സാധ്യത കുറവാണ്.നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ അറിയിച്ചത്. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി പന്ത്രണ്ടര വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പോലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പോലീസ് സമര്‍ത്ഥിച്ചു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പോലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പോലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

Top