നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിന്റെ മൊഴി എടുത്തു.നിർണായക തെളിവുകൾ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, നടന്‍ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.അന്‍വര്‍ സാദത്തിന്റേയും പിടി തോമസ് എംഎല്‍എയുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് ആദ്യമേ അറിയിച്ചിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് മുകേഷിന്റെ മൊഴിയും രേഖപ്പെടുത്തിയത്.എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴി എടുത്തത്. മുകേഷിന്റെ മുന്‍െ്രെഡവര്‍ കൂടിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷില്‍ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച്‌ ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആണ് ഇരുവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയത്.സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരില്‍ ഒരാളായ തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.ANWAR SADTH PT THOMAS
അതേസമയം നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചെങ്കിലും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഒരു ദിവസത്തേക്ക് ജാമ്യ ഹര്‍ജി മാറ്റണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ദിലീപിനെതിരേ യാതൊരു തെളുവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നടിയെയോ, മുന്‍ ഭാര്യ മഞ്ജുവാര്യരെയോ ദിലീപിന് സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ ജാമ്യം നല്‍കുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിലാകുന്നതിന് മുന്‍പ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം
ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാന രഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.നേരത്തെ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അംഗമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെതിരെയുളള കുറ്റകൃത്യങ്ങള്‍ കടുത്തതാണെന്നും അതിനെ ലഘൂകരിച്ച്‌ കാണാനാവില്ലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുളളതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. യുവനടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകള്‍ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലില്‍ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു

Top