അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം. ദിലീപിന് ക്ലീൻ ചിറ്റ് കൊടുത്തില്ല. മറുഭാഗം നൽകാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കി:സെൻകുമാർ.സെന്‍കുമാറിനെ തള്ളി ബഹ്‌റ

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ താൻ ദിലീപിന് ക്ലീൻ ചിറ്റ് കൊടുത്തില്ലെന്ന് മുൻ പൊലീസ് മേധാവി ടിപി സെൻകുമാർ. അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ അഭിമുഖമെന്ന പേരിൽ അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം. മറുഭാഗം നൽകാത്തത് തെറ്റിധാരണയുമുണ്ടാക്കി. പറഞ്ഞത് ഞാൻ പരിശോധിക്കുമ്പോൾ കോടതിയിൽ കൊടുക്കാൻ പോന്ന തെളിവില്ലെന്നു മാത്രമാണ് അല്ലാതെ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.സംശയങ്ങളിൽ വേണ്ടത് സുതാര്യമായ അന്വേഷണമാണെന്നും സെൻകുമാർ പറഞ്ഞു.

ഇതിനിടെ സെൻകുമാറിന്റെ വിമർശനങ്ങളെ തള്ളി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും രംഗത്തെത്തി.നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്‌റ പറഞ്ഞു.എഡിജിപി ബി.സന്ധ്യക്ക് നല്‍കിയ കത്തിലാണ് ഡിജിപിയുടെ പ്രശംസ. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്‌റ കത്തില്‍ പറയുന്നു. ഇതുവരെയുള്ള പോക്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്‌റ നല്‍കിയ കത്തില്‍ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപിനെതിരെ തെളിവില്ലെന്നും സെന്‍കുമാര്‍ കഴിഞ്# ദിവസം പ്രതികരിച്ചിരുന്നു.അതേസമം നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി സുനില്‍ കുമാര്‍. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയെ കുറിച്ച് ഒന്നും വ്യക്തമാക്കുന്നില്ലെന്നാണ് വിവരം. ഇതിന്റെ സുനിലിനെ സഹതടവുകാരുടെ കൂടെയിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം. കേസില് കൂടുതല്‍ സിനിമാതാരങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തന്നെ മര്‍ദ്ദിച്ചെന്ന സുനിലിന്റെ വാദം കസ്റ്റഡി ഒഴിവാക്കാനുള്ള നീക്കമെന്ന് പോലീസ് കോടതിയെ അറിയിക്കും.അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്റ കത്തിൽ പറയുന്നു. ഇതുവരെയുള്ള പോക്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്റ നൽകിയ കത്തിൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top