പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് !..അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായി?

കൊച്ചി: യുവനടിയെ പള്‍സര്‍ സുനിയും സംഘവും പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കണ്ടതായി റിപ്പോര്‍ട്ട്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാര്‍ത്ഥികള്‍ പുറത്ത് നല്‍കിയ വിവരം. ജൂണ്‍ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഇത് കണ്ട ചില വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വിവരം അറിയിച്ചു. ഇതില്‍ ഒരു രക്ഷാകര്‍ത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടര്‍ക്ക് വിവരം കൈമാറി. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍ ദൃശ്യം കണ്ട വിദ്യാര്‍ത്ഥിയില്‍ നിന്ന് സീന്‍ ബൈ സീനായി വിവരിച്ച്‌ കിട്ടിയത് രക്ഷാകര്‍ത്താവ് അറിയിച്ചപ്പോള്‍ ഡോക്ടര്‍ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈര്‍ഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാര്‍ത്ഥിയില്‍ നിന്ന് മനസിലാക്കാനായിഎന്നും പത്രം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. . ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ച വിവരം ചില രക്ഷാകര്‍ത്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതര്‍.suni-554

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പൊലീസ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കും മുമ്ബ് തന്നെ പള്‍സര്‍ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദര്‍ശനത്തെ കണക്കാക്കാം.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യും മുമ്ബ് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് വിവരം. കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകന് എങ്ങനെ എവിടെ നിന്ന് ഈ ദൃശ്യങ്ങള്‍ ലഭിച്ചുവെന്നത് വിദ്യാര്‍ത്ഥികളെ അദ്ഭുതപ്പെടുത്തി. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ നിയമവശങ്ങളും ഫോറന്‍സിക് പരമായ കാര്യങ്ങളും വിശദീകരിച്ചത്. കണ്ടിരുന്ന പെണ്‍കുട്ടികള്‍ സ്തബ്ധരായിപ്പോയി. ആണ്‍കുട്ടികള്‍ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്ത് പറയാന്‍ തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. പിന്നീടാണ് പലരും രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറായത്.suni-dih
നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി സുനില്‍കുമാറിനോട് (പള്‍സര്‍ സുനി) നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന.നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദിലീപ് നിസഹകരിക്കുമ്ബോഴും കൃത്യമായ ചോദ്യങ്ങളില്‍ കുടുക്കിയെന്നാണു പൊലീസ് നല്‍കുന്ന സൂചന.

സുനിയോടു നഗ്നചിത്രങ്ങള്‍ പക!ര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനോടു പറയുകയായിരുന്നു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടു. നടി പരാതി നല്‍കില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.

Top