എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം.ഐ.എസ്​ അനുകൂല ഫേസ്​ബുക്​ അക്കൗണ്ടില്‍ വീണ്ടും പോസ്​റ്റ്​, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം, ഗ്രൂപ്പുകളും, സജീവം

തിരുവനന്തപുരം:എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം ഐ എസ് എസ് കേരള ഘടകം അനുകൂലികള്‍ നിയന്ത്രിച്ചതെന്ന് കരുതുന്ന ഫേസ്ബുക് അക്കൗണ്ടില്‍ വീണ്ടും പോസ്റ്റുകള്‍. സമീര്‍ അലി എന്ന പേരിലുള്ളതാണ് അക്കൗണ്ട്. നേരത്തെ ഐ എസ് ബന്ധത്തിെന്‍റ പേരില്‍ കണ്ണൂരില്‍ നിന്നും അറസ്റ്റിലായ മന്‍ഷിദാണ് ഇൗ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നാണ് എന്‍െഎഎ വാദം. എന്നാല്‍ ഇയാള്‍ ഞായറാഴ്ച വൈകിട്ട് അറസ്റ്റിലായിരുന്നു. ഇതിന്ശേഷവും ഇൗ അക്കൗണ്ടില്‍ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ മൂന്ന് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ഐ എസിന്റെ വെബ്‌സൈറ്റുകളും, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും സജീവമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഒക്ടോബര്‍ ഒന്നാം തീയതി വരെയുള്ള അപ്‌ഡേഷനുകള്‍ നിലവില്‍ സൈറ്റുകളില്‍ നടത്തിയിട്ടുണ്ട്. മുഹാജിര്‍ 2015 എന്ന സൈറ്റ് എന്‍ഐഎ പൂട്ടിച്ചതിനു ശേഷം ദിവസങ്ങള്‍ക്കകം തന്നെയാണ് പുതിയ പേരില്‍ വെബ്‌സൈറ്റുകളും ഗ്രൂപ്പുകളും തുടങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഹാദിൽ വ്യക്തികൾ കൊല്ലപ്പെട്ടാലും ജിഹാദ് ഇല്ലാതാകില്ല. ആളുകൾ കൊല്ലപ്പെേട്ടക്കാം, പരിക്ക് പറ്റിയേക്കാം, ജയിലിലായേക്കാം എങ്കിൽപോലും ജിഹാദ് തുടരുക തന്നെചെയ്യും, മാറ്റമില്ലാത്ത ഒന്നായാണ് ജിഹാദിനെ കാണുന്നത്, എന്നിങ്ങനെയാണ് പോസ്റ്റിൽ പറയുന്നത്.

എന്ന പേരിലാണ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ ഐഎസ് ക്യാംപയിന്‍ നടത്തുന്ന സംഘടനയാണ് അന്‍സാര്‍ ഉള്‍ ഖിലാഫ. കേരളത്തിലെ ഐഎസ് പ്രവര്‍ത്തകര്‍ മാത്രം ഉള്‍പ്പെടുന്ന വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം എന്‍ഐഎ പിടിയിലായ ഐഎസ് ബന്ധമുള്ള ആറു യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തിരുന്നു. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ ലേഖനങ്ങള്‍ പുതിയ വെബ്‌സൈറ്റിലുണ്ട്. നേരത്തെ സമീര്‍ അലി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വെബ്‌സൈറ്റിലെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ജമ്മു കശ്മീര്‍, സിറിയ, ഇറാഖ് വിഷയങ്ങളെ കുറിച്ചെല്ലാം ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസ് അനുകൂല വിഡിയോകളും സൈറ്റുകളില്‍ കാണാം.

Top