ജോൺ ബ്രിട്ടാസ് അഴിമതി നടത്തുന്ന അവതാരം? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!പുതിയ എയർപോർട്ടുകളുടെ പേരിൽ രാജീവ് ജോസഫിന് ഒപ്പം നിന്ന് പരസ്യത്തിന്റെ പേര് പറഞ്ഞു ലക്ഷങ്ങൾ അടിച്ചുമാറ്റി!അഴിമതി നടത്തുന്ന അവതാരങ്ങളെ പിണറായിക്ക് അറിയാമോ ?

ന്യുഡൽഹി :മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസ് ഇല്ലാത്ത എയർപോർട്ടിന്റെ പേരിൽ ലക്ഷങ്ങൾ അടിച്ചുമാറ്റി എന്ന് വെളിപ്പെടുത്തൽ !അഴിമതി നാടകത്തിന് മാറ്റുകൂട്ടാൻ അവാർഡ് പെരുമഴയും ബ്രിട്ടാസ് നയിക്കുന്ന കൈരളിയിൽ ഉണ്ടായിരുന്നു .അവാർഡ് നൽകിയത് മമ്മൂട്ടിയും ആയിരുന്നു. വിമാനത്താവളത്തിന്റെ പേരിൽ പ്രവാസികളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത അറുപതു ലക്ഷം പരസ്യത്തിന്റെ പേരുപറഞ്ഞാണ് ബ്രിട്ടാസും കൂട്ടരും അടിച്ചുമാറ്റിയത് എന്നാണു പുതിയ വെളിപ്പെടുത്തൽ . അടിച്ചുമാറ്റിയത് പറ്റിച്ചു ബ്രിട്ടാസും, കൈരളിയും, ദേശാഭിമാനിയും എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ജോജോ ജോസ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത് .’ഇൻഡോ -ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ, ഒരു ജനകീയ എയർപോർട്ട് പദ്ധതിക്കായി പരിശ്രമം നടത്തുന്ന, ‘ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ’ പ്രസിഡണ്ട് ശ്രീ. രാജീവ് ജോസഫിന് കൈരളി – പീപ്പിൾ ടിവിയുടെ ‘പ്രത്യേക പുരസ്‌കാരം’ എന്നതരത്തിൽ വാർത്തയും കൈരളിയിൽ വന്നിരുന്നു .

ഉപദേശകരെ സൂക്ഷിച്ചു നിയമിച്ചില്ലെങ്കിൽ ഏതു വലിയ മുഖ്യമന്ത്രിക്കും പണി കിട്ടും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും. നിലവിൽ കേരളം ഭരിക്കുന്നത് പിണറായി സർക്കാരിന്റെ ഉപദേശക സമിതിയാണോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ചെറുവള്ളി എയർപോർട്ടിനെ ചുറ്റിപറ്റിയുള്ള അന്വേഷണം ഇടതു വലത് പാർട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് പുറത്തു കൊണ്ടുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ൽ ആറന്മുള എയർപോർട്ട് നടക്കില്ല എന്ന് വന്നപ്പോൾ, പത്തനംതിട്ടയിലെ ഒരു പറ്റം പ്രവാസികൾ ചേർന്ന് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു കമ്പനി രൂപീകരിക്കുകയുണ്ടായി. പത്തനംതിട്ടയിൽ ഉത്തമമായ ഒരു സ്ഥലത്തു പ്രൈവറ്റ് എയർപോർട്ട് എന്നതായിരുന്നു ലക്ഷ്യം. 2015 ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി, വിമാനത്താവളത്തിന്റെ പദ്ധതിയുമായി ആര് വന്നാലും വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് പറഞ്ഞിരുന്നു. ഇതിൽ പ്രകാരം കമ്പനി വിവിധ പ്രവാസികളിൽ നിന്നും അഞ്ചു കോടി രൂപയോളം സമാഹരിക്കുകയുണ്ടായി.

ഇതിനു ശേഷം 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുകയും, കമ്പനി വക്താക്കൾ അദ്ദേഹത്തെ അങ്ങ് ഡൽഹിയിൽ പോയി സന്ദർശിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് വെച്ച് കാണാം എന്നായിരുന്നു പിണറായി വിജയൻ നൽകിയ മറുപടി. ശേഷം, വിമാനത്താവളത്തിന് അന്യോജ്യമായ മൂന്നു സ്ഥലങ്ങൾ (ചെറുവള്ളി, ളാഹ, കുമ്പള എസ്റ്റേറ്റ് ) സർവേ നടത്തി കണ്ടെത്തി പ്രൊജക്റ്റ്‌ റിപ്പോർട്ടുമായി അവർ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയെ കണ്ടു. പഠിച്ചതിന് ശേഷം വിവരമറിയിക്കാം എന്ന് മുഖ്യൻ പറയുകയും ചെയ്തു.

കുറച്ചു നാളുകൾ കഴിഞ്ഞ്, കൈരളിയുടെ മാർക്കറ്റിംഗ് വിഭാഗം ഇവരെ സന്ദർശിക്കുകയുണ്ടായി. മുഖ്യമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു എളുപ്പത്തിൽ നീക്കു പോക്കുകൾ ഉണ്ടാക്കാം എന്നു വാക്കും നൽകി. പക്ഷെ ഉപകാരത്തിനു പ്രത്യുപകാരമമെന്നോണം കൈരളിക്കും ദേശാഭിമാനിക്കുമായി അറുപതു ലക്ഷത്തോളം രൂപയുടെ പരസ്യം ആവിശ്യപ്പെടുകയുണ്ടായി. തുടർന്ന് ജോൺ ബ്രിട്ടാസ് കമ്പനി എംഡിയുമായി ചർച്ച നടത്തി ഈ തുക കൈപറ്റുകയും ചെയ്തു എന്നാണ് അറിയാൻ സാധിച്ചത്.

പക്ഷെ ഇവിടെ പ്രശ്നമായി നിലനിൽക്കുന്നത്, ഈ കമ്പനിക്ക് അപ്പ്രൂവൽ കിട്ടിയ ഒരു പ്രൊജക്റ്റ്‌ പോലും ഇതുവരെ ഇല്ലാ എന്നുള്ളതാണ്. പിന്നെ എന്താണ് കൈരളി ടി വി പരസ്യം ചെയ്യാൻ പോവുന്നത്? അപ്പോൾ ബ്രിട്ടാസ് മേടിച്ച തുക കൈക്കൂലിയാണെന്നത് പകൽ പോലെ വ്യക്തം. ശേഷം കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചും നടന്നു. പക്ഷെ, സർവ്വേയും, പരസ്യത്തുകയും, മറ്റ് ചിലവുകളുമെല്ലാമായപ്പോൾ കമ്പനിയുടെ ഫണ്ട്‌ തീരുകയും തുടർന്ന് പിണറായി വിജയൻ സർക്കാർ ഇവരെ ദാരുണമായി തഴയുകയും ചെയ്തു എന്ന് പറയാം. കാരണം, ഇതിനു ശേഷമാണ് കേരളത്തിൽ ഒരു പ്രൈവറ്റ് എയർപോർട്ടിന് ഒരു സാധ്യതയുമില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച്‌ ചെറുവള്ളി എയർപോർട്ട് എന്ന ഗവണ്മെന്റ് പദ്ധതിയും പ്രഖ്യാപിച്ചു.

സർവ്വേ നടത്താതെ എവിടുന്നാണ് ചെറുവള്ളി എസ്റ്റേറ്റ് എന്ന ഐഡിയൽ സ്ഥലം ഗവണ്മെന്റ് കണ്ടുപിടിച്ചത്?
അത് ഏറോപോളിസ്  പ്രൈവറ്റ് ലിമിറ്റഡ് സമർപിച്ച സർവേയിൽ നിന്നുമാണ് എന്ന് ഒന്ന് ചിന്തിച്ചാൽ ആർക്കും മനസ്സിലാവുന്നതേ ഉള്ളു. സ്വകാര്യ എയർപോർട്ടിന് ഒരു സാധ്യതയും കേരളത്തിൽ ഇല്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിൽ പിന്നെന്തിനാണ് കൈരളി പ്രവാസികളുടെ കമ്പനിയിൽ നിന്ന് അറുപതു ലക്ഷം രൂപ പരസ്യത്തുകയായി കൈപ്പറ്റിയത്? എന്തിനാണ് മുഖ്യമന്ത്രി അവർക്ക് വാക്ക് കൊടുത്തത്? .ഇവിടെ ബ്രിട്ടാസ് നടത്തിയ കടൽക്കൊള്ളയും, പ്രവാസികൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന വസ്തുതയും പകൽപോലെ വ്യക്തമാണ്. വൻ അഴിമതിയുടെ കെട്ടുകളാണ് ഇവിടെ പുറത്തു വരുന്നത്.

പീപ്പിൾ ടിവിയുടെ നേതൃത്വത്തിൽ ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കതിർ അവാർഡ്ദാന ചടങ്ങിൽ വച്ച്, കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ്, മുൻ എംപിയും കൈരളി ചാനൽ ഡയറക്ടറുമായ എ .വിജയരാഘവൻ, ആലപ്പുഴ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ തോമസ് ജോസഫ്, സി.പിഐ (എം) ജില്ലാ സെക്രട്ടറി സജി ചെറിയാൻ തുടങ്ങീ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് ഇൻഡോ -ഹെറിറ്റേജ് ജനകീയ വിമാനത്താവളപദ്ധതിക്കുവേണ്ടി രാജീവ് ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങിയത് .

കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ രാജീവ് ജോസഫിന്റെ കമ്പനി ആയിരുന്നു . ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തത് ലോകം മുഴുവൻ കണ്ടതാണ് .ആ പരിപാടിക്ക് ശേഷം കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. കോടികൾ പിരിച്ചെടുക്കാനുള്ള ബൂസ്റ്റിങ് നടത്തിയത് ഇത്തരം പരസ്യത്തിലൂടെ ആയിരുന്നു .രാജീവ് പിരിച്ചെടുത്ത കോടികൾ പ്രവാസികൾക്ക് നഷ്ടമായി .പരിപാടികൾ ബൂസ്റ്റിങ് നടത്തിയത് ബ്രിട്ടാസും കൂട്ടരും അല്ലെ ?ഈ പരിപാടികൾക്ക് ശേഷമാണ് മുഖ്യമന്ത്രി പോലും എരുമേലി വിമാനത്താവള പദ്ധതിയെ കുറിച്ച് പ്രതികരിച്ചത്. തുടക്കം മുതൽ ഇടത് സർക്കാരും സിപിഎമ്മും രാജീവിനൊപ്പമായിരുന്നു . ഇത് ശക്തമാക്കുന്നതാണ് കൈരളിയുടെ അവാർഡ് ദാനവും.അവതാരങ്ങൾ ഇപ്പോൾ തിരിഞ്ഞുകൊത്തുകയാണ് .ഉപദേശകരെ സൂക്ഷിച്ചു നിയമിച്ചില്ലെങ്കിൽ ഏത് പിണറായി സർക്കാരും നാണം കെടും, താഴെ വീഴും എന്നതിന് ഈ സംഭവം ഒരു തെളിവാകും.

Top