ദത്ത് വിവാദം;അനുപമയും പി.കെ. ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്.മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു.അനുപമയുടെ പ്രതികരണം

തിരുവനന്തപുരം: സിപിഎം അനുഭാവി പ്രവർത്തക ആയിരുന്ന അനുപമയുടെ കുട്ടിയെ ദത്ത് നൽകിയ വിവാദത്തിൽ അനുപമയും സിപിഎം നേതാവ് പി.കെ.ശ്രീമതിയും തമ്മിൽ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി.ദത്ത് വിവാദം നേരത്തെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും ഇക്കാര്യത്തിൽ അനുപമയുടെ അമ്മയും അച്ഛനും കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും നമുക്ക് ഇതിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത് എന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു .

അനുപമയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.മുഖ്യമന്ത്രിയും എ.വിജയരാഘവനും കോടിയേരി ബാലകൃഷ്ണനുമുൾ‌പ്പെടെയുള്ള മുതിർന്ന നേതാക്കളുമായെല്ലാം ഈ വിഷയം ചർച്ച ചെയ്തുവെന്നും പി.കെ ശ്രീമതി പറയുന്നു.സെപ്റ്റംബർ മാസത്തിൽ നടന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. ഈ സമയം ദത്ത് വിവാദം മാധ്യമങ്ങളിൽ വാർത്തയായിരുന്നില്ല.സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുക്കാനുള്ള സംവിധാനങ്ങൾ ചെയ്യാമെന്ന് പി.കെ.ശ്രീമതി പറയുന്നുണ്ടെങ്കിലും കമ്മിറ്റി വിഷയം ചർച്ച ചെയ്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നേതാക്കൾ നേരത്തെയറിഞ്ഞിട്ടും ഇടപെടാത്തതിൽ വിഷമമുണ്ടെന്ന് അനുപമ മാധ്യമങ്ങളോടു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വേദനിപ്പിച്ചുവെന്നും അനുപമ പറഞ്ഞു.മുഖ്യമന്ത്രിയെ താൻ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്‍റെ കൈയിൽ പരാതി നേരിട്ട് എത്തിക്കാണില്ലെന്നും അനുപമ പറയുന്നു. എല്ലാവരും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകാണുമെന്നും അനുപമ പറയുന്നു.

അതേസമയം കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്തു നിർത്തി പൊലീസ്. ശിശുക്ഷേമസമിതി ഓഫിസിനു മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്കു മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നിഷേധിച്ചെന്ന് അനുപമ പരാതിപ്പെട്ടു. എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് അജിത്കുമാറും ഒപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്.ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്കുമാറിനെ സംഘടനാ പ്രവർത്തനത്തിനിടയിലാണു പരിചയപ്പെട്ടതും പ്രണയിച്ചതും. അദ്ദേഹം വിവാഹിതനായിരുന്നു. ഇതിനിടെ ഞാൻ ഗർഭിണിയായി. കഴക്കൂട്ടത്തെ ആശുപത്രിയിലാണു ഞാൻ ഡോക്ടറെ കണ്ടിരുന്നത്. വീട്ടുകാർക്ക് ആദ്യമൊന്നും സംശയം തോന്നിയില്ല. ഗർഭകാലം എട്ടാം മാസത്തിലേക്കു കടന്നപ്പോൾ വീട്ടിൽ അറിഞ്ഞു. ബഹളമായി. ഞാൻ വീട്ടുകാരുടെ തടങ്കലിലായി.

അനധികൃത ദത്തു വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സുനന്ദയെയും പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടാണു സമരം. കുടുംബക്കോടതി അന്തിമവിധി പറയുന്നതുവരെ കുഞ്ഞിനെ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സമരം രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അനുപമയ്ക്കു നീതി ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത വനിതാ–ശിശുവികസന വകുപ്പും ചർച്ചയ്ക്കു തയാറായിട്ടില്ല. ഇതിനിടെയാണു പൊലീസിന്റെ ഭാഗത്തുനിന്നു സമരം പൊളിക്കാനുള്ള നീക്കം.

റോഡിൽ തടസ്സമാകാതെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടാൻ തുനിഞ്ഞപ്പോഴാണു പൊലീസ് എതിർത്തത്. ഷീറ്റ് കെട്ടിയാൽ പൊട്ടിക്കുമെന്നാണ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഭീഷണിയെന്ന് അനുപമ പറഞ്ഞു. അനുപമ എസ്എഫ്ഐ മുൻ പ്രവർത്തകയും അജിത്കുമാർ ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുമാണ്. എന്നാൽ സമരം പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയായതിനാൽ പാർട്ടിയുടെ സഹായമില്ല.

Top