എന്ത് തന്നെയായാലും അവരോടൊപ്പം ഉണ്ടാകണമെന്ന് അമ്മ പ്രതീക്ഷിക്കുന്നുണ്ട്; അര്‍ജുന്‍ കപൂര്‍

നടി ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കും പൂര്‍ണപിന്തുണ നല്‍കിയത് ബോണിയുടെ ആദ്യഭാര്യയില്‍ ഉണ്ടായ അര്‍ജുന്‍ കപൂറും അന്‍ഷുലയുമാണ്. അതിന് ശേഷം നടന്ന പലചടങ്ങുകളിലും ബോണികപൂറിനൊപ്പം നാല് മക്കളും ചേര്‍ന്നാണ് എത്തിയത്. സോനം കപൂറിന്റെ വിവാഹത്തിന് എല്ലാവരും ചേര്‍ന്ന് ഫോട്ടോയെടുക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്തു. ആ സമയത്തും ശ്രീദേവിയുടെ സാന്നിധ്യം എല്ലാവരും മിസ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജാന്‍വി, ഖുഷിയോടുള്ള ബന്ധം എന്താണെന്ന് അര്‍ജുന്‍ കപൂര്‍ ആരാധികയോട് വെളിപ്പെടുത്തി.

ഇവരുടെ കൂടിച്ചേരലിനെക്കുറിച്ചുള്ള ഒരു ബ്ലോഗും അതിന് അര്‍ജുന്‍ കപൂര്‍ നല്‍കിയ ട്വീറ്റുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അര്‍ജുന്‍ കപൂറിന്റെ അമ്മ മോന കപൂര്‍ മക്കളെ പ്രചോദനാത്മകമായ രീതിയില്‍ വളര്‍ത്തിയതിനെകുറിച്ചായിരുന്നു ബ്ലോഗ്. അതിന് അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനും അന്‍ഷുലയും ജീവിക്കുന്ന ഓരോ നിമിഷവും ഞങ്ങളുടെ അമ്മയെ പ്രതിനിധാനം ചെയ്യുന്നു. എന്ത് തന്നെയായാലും അച്ഛനൊപ്പം ഞങ്ങള്‍ ഉണ്ടാകണമെന്ന് അവര്‍ പ്രതീക്ഷിക്കും. അതുപോലെ തന്നെ ജാന്‍വിക്കും ഖുഷിക്കുമൊപ്പം… ഞങ്ങളുടെ അമ്മയെ കുറിച്ചുള്ള നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി… അമ്മ പറയുന്ന പോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അര്‍ജുന്‍ കുറിച്ചു.

ബോണി കപൂറിന് ആദ്യ ഭാര്യ മോനാ കപൂറില്‍ ജനിച്ച മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുലയും. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്ത സമയത്ത് അര്‍ജുന് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. പിന്നീടങ്ങോട്ട് അമ്മ മോനാ കപൂര്‍ ആയിരുന്നു അര്‍ജുന് എല്ലാം. 2012 ലാണ് മോനാ കപൂര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.

Top