കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ അശോക് തെക്കനില്‍നിന്നും ഒരു കോടി 28 ലക്ഷം രൂപ ഈടാക്കാന്‍ ശുപാര്‍ശ

ashok-kumar

കോഴിക്കോട്: കൃഷിവകുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അശോക് കുമാര്‍ തെക്കനെ പുറത്താക്കിയിരുന്നു. ഇായളില്‍നിന്നും ഒരുകോടി 28ലക്ഷം ഈടാക്കണമെന്ന് കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ റിപ്പോര്‍ട്ട്.

കേര ഫെഡ് എംഡി ആയിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. കേര ഫെഡിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ റിപ്പോര്‍ട്ടിലാണ് കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അശോക് കുമാര്‍ തെക്കനില്‍ നിന്നും ഒരു കോടി ഇരുപത്തി എട്ട് ലക്ഷത്തി അറുപത്തിയെണ്ണായിരത്തി ഒരുനൂറ്റി എഴുത്തിയാറു രൂപ ഈടാക്കാനുള്ള ശുപാര്‍ശ. 2013, 2016 കാലയളവില്‍ ഗുണനിലവാരമില്ലാത്ത പച്ചത്തേങ്ങ നിര്‍ബന്ധപൂര്‍വ്വം കേര ഫെഡ് പ്ലാന്റുകളില്‍ എടുത്തതോടെ 58,57,776 രൂപയുടെ നഷ്ടം ഉണ്ടായി. ഈ തുക എംഡിയായിരുന്ന അശോക് കുമാര്‍ തെക്കനില്‍ നിന്നും ഉത്തരമേഖല സോണല്‍ മാനേജര്‍ സുഭാഷ് ബാബുവില്‍ നിന്നും ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനികളെ ഒഴിവാക്കി ഡ്രെയറുകള്‍ കൂടിയ വില രേഖപ്പെടുത്തിയ കമ്പനികളില്‍ നിന്നും വാങ്ങിയതിലൂടെയും ലക്ഷങ്ങളുടെ നഷ്ടം വരുത്തി. ട്രെയറുകളുടെ ഷെഡ് നിര്‍മ്മാണത്തിലും ഇതേ രീതിയില്‍ തന്നെ ക്രമക്കേട് നടത്തിയതായും സ്പെഷ്യല്‍ വിജിലന്‍സ് സെല്ല് കണ്ടെത്തി. ഈ രണ്ടിനങ്ങളിലായും 70,10,400 രൂപയുടെ നഷ്ടം വരുത്തിയതും എം.ഡിയായിരുന്ന അശോക് കുമാര്‍ തെക്കനടക്കമുള്ളവരില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാരിന് വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ നല്‍കിയ ശുപാര്‍ശ.

അതേസമയം, കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അശോക് കുമാര്‍ തെക്കനെ സര്‍ക്കാര്‍ അവരോധിച്ചത് മറ്റൊരു സുപ്രധാന തസ്തിയിലാണെന്നും വ്യക്തമായി. തെക്കനെ സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവില്‍ തന്നെ പറയുന്നത് പിപിഎം ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റിയെന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ, കൃഷി, വികാസ്, യോജന പദ്ധതി പ്രകാരമുള്ള പദ്ധിതികളുടെ രൂപീകരണവും നടത്തിപ്പുമാണ് ഈ തസ്തികയുടെ ഉത്തരവാദിത്വം. ക്രമക്കേടുകളുടെ പേരില്‍ മുഴുവന്‍ ഔദ്യോഗിക പദവികളില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്ന റിപ്പോര്ട്ട് നിലനില്‍ക്കെയാണ് വന്‍ തോതില്‍ ഫണ്ട് കൈകാര്യം ചെയ്യേണ്ട തസ്തികയില്‍ അശോക് കുമാര്‍ തെക്കന് സര്‍ക്കാര്‍ നിയമനം നല്‍കിയത്.

Top