യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചു; അനില്‍കുമാറും ഹൈബി ഈഡനും വിഷ്ണുനാഥും നേതൃത്വം നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

k-biju

തിരുവനന്തപുരം: യുഡിഎഫിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ബിജുവും ഭാര്യയായിരുന്ന സരിത എസ് നായരും യുഡിഎഫിനെ വെള്ളം കുടിപ്പിക്കുന്നത് കുറച്ചൊന്നുമല്ല. ഇത്തവണ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചാണ് ബിജു എത്തിയത്. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.

മുന്‍ മന്ത്രിയായിരുന്ന അനില്‍കുമാറും ഹൈബി ഈഡനും വിഷ്ണുനാഥും ചേര്‍ന്നാണ് വേശ്യാലയ നടത്തിപ്പിന്റെ നേതൃത്വം നല്‍കിയിരുന്നതെന്ന് ബിജു പറയുന്നു. കെ.ബി ഗണേഷ്‌കുമാറിന്റെ പേരും ബിജു പറയുന്നുണ്ട്. അന്ന് ഐജിയായിരുന്ന ഇപ്പോഴത്തെ എഡിജിപി പദ്മകുമാറിനും പങ്കുണ്ടായിരുന്നെന്നും ബിജു സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരടങ്ങുന്ന പൊളിറ്റിക്കല്‍ ഒഫീഷ്യല്‍ സ്‌കോര്‍ ഗ്രൂപ്പ് സരിതയെയും ഉപയോഗിച്ചിരുന്നു. സരിതയെ പിന്തുടര്‍ന്നെത്തിയ താനും ഈ നക്ഷത്ര വേശ്യാലയത്തില്‍ അകപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ കൂടി അറിവോടെയാണ് വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. സരിതയുടെ വാക് ചാതുര്യമോ ശരീരമോ ഉപയോഗിച്ച് താന്‍ ബിസിനസ് നടത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയിട്ടുണ്ടെന്ന സരിതയുടെ മൊഴിയും ബിജു ശരിവച്ചു. ദില്ലിയില്‍ വച്ച് ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയതായി സരിത തന്നോടു പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയതെന്നും ബിജു കമ്മീഷനില്‍ മൊഴി നല്‍കി. മോഹന്‍ദാസ് വഴിയാണ് പണം കൈമാറിയ വിവരം സരിത തന്നെ അറിയിച്ചത്. കെ.സി വേണുഗോപാലിന് പണം നല്‍കിയിട്ടുണ്ടെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു പറഞ്ഞു.

Top