സോളാറിനു പുറമെ മറ്റൊരു വിവാദം!..ബെന്നി ബെഹനാനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് ; തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് രാഷ്ട്രീയമായി മുതലെടുപ്പിന് ബെന്നി ബെഹനാന് ഉപയോഗിച്ചെന്നും ആരോപണം ; തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കൊച്ചി :ചാലക്കുടിയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വീണ്ടും കുരുക്കിലേക്ക്. ജോസ് തെറ്റയിലിനെ അപകീർത്തിപ്പെടുത്താൻ തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബെന്നി ബഹനാനും കൂട്ടരും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചെന്ന് യുവതിയുടെ പരാതി. മഞ്ഞപ്ര സ്വദേശിനിയാണ് തൃക്കാക്കര പോലീസിൽ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.

2012 മുതൽ യുവതിക്ക് ബെന്നി ബെഹനാനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അടുത്തറിയുന്നതാണ് . റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടാണ് ഇവരുടെ അടുപ്പമെന്ന് അറിയുന്നു.യുവതിയുടെ ഒരു പേർസണൽ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി ബെന്നി ബെഹനാനും ഭാര്യയും അന്നത്തെ ഗവണ്മെന്റ് പ്ലീഡർ ആയിരുന്ന പി പി പത്മാലയനും കൂടി അവരുടെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈക്കലാക്കുകയായിരുന്നു.ശേഷം അതിലെ സ്വകാര്യ ദൃശ്യങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനായി ബെന്നി ബെഹനാനും കൂട്ടരും പരസ്യപ്പെടുത്തിയെന്നും തന്റെ സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അത് പ്രചരിക്കാൻ കാരണക്കാരായത് ഇവരാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു എന്ന് പ്രമുഖ ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഞ്ചു വര്‍ഷത്തെ ഭരണം നിലനിര്‍ത്തിയത് തന്റെ മാനം ഉപയോഗിച്ചാണെന്ന് യുവതി പറഞ്ഞു.പലതവണ ബെന്നി ബെഹനാനെ സമീപിച്ചെങ്കിലും ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് തിരികെ ലഭിച്ചില്ലെന്നും ഇപ്പോൾ ചാലക്കുടിയിലെ സ്ഥാനാർഥിയായ തന്നെ, അപകീർത്തിപ്പെടുത്താൻ ബെന്നി ബെഹനാൻ ആ ദൃശ്യങ്ങൾ വീണ്ടും ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്നും അതിനാൽ പെൻഡ്രൈവ് എത്രയും പെട്ടെന്ന് തിരികെ ലഭിക്കണമെന്നും പരാതിയിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

 

Top