കഷണ്ടിയുള്ള മാമൻ’! കുട്ടിയുടെ ആദ്യ മൊഴി കിറുകൃത്യം, രേഖാചിത്രം കൃത്യമായി!പത്മകുമാര്‍ ഒട്ടും സഹകരണമില്ലാത്തയാള്‍..ഒറ്റപ്പെട്ട ജീവിതം, നീല കാറില്‍ യാത്ര; അയല്‍വാസികള്‍. അന്വേഷണത്തിൽ നിർണായകം പത്മകുമാർ

കൊല്ലം: ആറ് വയസുകാരിയെ തട്ടിപ്പോയ കേസിൽ നി‍ർണായകമായത് കുട്ടിയുടെ ആദ്യമൊഴി. തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു ‘കഷണ്ടിയുള്ള മാമൻ’ സംഘത്തിലുണ്ടായിരുന്നു എന്നാണ്. ഇന്ന് പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കിറുകൃത്യമാണെന്നും കാണാം. കുട്ടിപറഞ്ഞ കഷണ്ടിയുള്ള മാമനാണ് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ. പ്രതിയുടെ രേഖാചിത്രവും അച്ചെട്ടായെന്നത് കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സഹായകമായി. ഈ കേസിൽ ഏറ്റവും നിർണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു എന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പത്മകുമാറിനെ കേന്ദ്രീകരിച്ചാകും അന്വേഷണം ഇനി മുന്നോട്ടുപോകുക.

അതേസമയം പ്രതി പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് നാട്ടുകാര്‍. ആരുമായി സൗഹൃദം സൂക്ഷിക്കാത്ത പത്മകുമാര്‍ ബിസിനസുകാരനാണ്. ഭാര്യ കവിത സ്വന്തം ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ്, കേബിള്‍ ടിവി ബിസിനസ്, ഫാം എന്നിവ നടത്തുന്ന പത്മകുമാറിന് അയല്‍ക്കാരുമായൊന്നും അടുത്ത ബന്ധമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയെ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനുള്ള പൊലീസ് അന്വേഷണം ശക്തമായി നടക്കവെ ഇന്നലെ ഉച്ചവരേയും പത്മകുമാര്‍ മാമ്പള്ളിക്കുന്നിലെ ‘കവിതാലയം’ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി പറഞ്ഞു. ചാത്തന്നൂര്‍ ഓയൂര്‍ റൂട്ടിലാണ് മാമ്പള്ളിക്കുന്ന്.

അതിനിടെ പത്മകുമാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നാണ് വിവരം. അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പത്മകുമാർ നാട്ടിൽ ഒരു ബേക്കറി നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ഇപ്പോൾ പിടിയിലായ 3 പേരിൽ പത്മകുമാറിന് മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

കേസിന് ശേഷം ഒളിവിൽ പോയ പത്മകുമാറിനെയും കുടുംബത്തെയും തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്ന് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെ എ പി ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

Top