അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നൽകി തട്ടികൊണ്ട് പോകാൻ ശ്രമിച്ച ബംഗാളി യുവതി പിടിയിൽ.

 

സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന വാഗ്ദാനം നൽകി കൊരട്ടിയിൽ നിന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ബാംഗാളി യുവതി പിടിയിൽ. ഭർത്താവ് അറിയാതെ ആൺസുഹൃത്തിനെ കാണാൻ ബംഗാളിൽ നിന്ന് ഇവർ കൊരട്ടിയിൽ എത്തിയതാണ്.

അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നൽകിയാണ് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25) യാണ് അറസ്റ്റിലായത്. കൊരട്ടി സിഐ ബി.കെ. അരുണ്‍ ആണ് ഇവരെ അറസ്റ്റു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്താണ് പെണ്‍കുട്ടിയെ ഇവർ പെരുമ്പാവൂരിലേയ്ക്ക് കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്‍റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും  കണ്ടെത്തിയത്.

മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുന്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൊണ്ട് കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോടു സമ്മതിച്ചു.

 പിടിക്കപ്പെടാതിരിക്കാൻ പ്രതി അന്തർസംസ്ഥാന ബസുകളിലാണ് പെണ്‍കുട്ടിയെ കടത്താൻ ശ്രമിച്ചത്.

നിരവധി ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പെണ്‍കുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് പോലീസ് മഫ്തിയിൽ ട്രാവൽ ഏജൻസി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറി രഹസ്യമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

Top