എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ ഓടി രക്ഷപ്പെട്ടു

അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി.  കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി  കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്.

പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് കാമുകന്റെ വീട്ടിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.ഏനാത്ത് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതു കൊണ്ടു തന്നെ ലോക്കല്‍ പോലീസിനെ കൂട്ടി രാത്രി ഏഴു മണിയോടെയാണ് ചെന്നത്. കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടക്കുന്നതിനിടെ പെണ്‍കുട്ടി അവിടെ നിന്ന് ഇറങ്ങി ഓടി. ഓട്ടത്തിനിടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ കനത്ത മഴയും ആരംഭിച്ചു. വൈദ്യുതിയും പോയി. ഓടിപ്പോയ പെണ്‍കുട്ടിയെ തെരഞ്ഞ് പോലീസ് വശംകെട്ടു. അടൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ്ടു തോറ്റ് പണിയൊന്നുമില്ലാതെ നടക്കുന്ന പതിനെട്ടുകാരനാണ് കാമുകന്‍. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. കാമുകനെതിരേ പോക്സോ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

Top