ടീച്ചർ സര്‍വ്വവ്യാപി!.ശൈലജ ടീച്ചറെ പുകഴ്ത്തി തരൂര്‍ രംഗത്ത് !അമ്പരപ്പോടെയും അമർഷത്തിലും കോൺഗ്രസ് !.ആരോഗ്യമന്ത്രി അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ടീച്ചറിനേക്കുറിച്ചുള്ള ഗാർഡിയൻ ലേഖനം പങ്കുവെച്ച് തരൂർ.

തിരുവനന്തപുരം :പ്രതിപക്ഷനേതാവ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും അണികളും കേരളം സർക്കാരിനെതിരെ അതി രൂക്ഷമായി വിമർശിച്ചുകൊണ്ടിരിക്കുമ്പോൾ കേരളം ആരോഗ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ രംഗത്ത് .ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ മന്ത്രിയെ പുകഴ്ത്തിയത്.സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും സൈബർ പോരാളികളും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തരൂര്‍ ശൈലജ ടീച്ചറെ പുകഴ്ത്തി രംഗത്തുവന്നത് എന്നത് എടുത്ത് പറയേണ്ടതാണ് .

എന്നാൽ ശശി തരൂരിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തരൂര്‍ ശൈലജ ടീച്ചറെ പുകഴ്ത്തി രംഗത്തുവന്നത്.കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പടെ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപക വിമർശനവും അസഭ്യവും ഉയർത്തിയിരുന്നു. ഈ നടപടി വിവാദമായിരിക്കുന്നതിന് ഇടയിലാണ് ആരോഗ്യമന്ത്രിയെ തരൂര്‍ പുകഴ്ത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

കോവിഡ് പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രി സര്‍വ്വവ്യാപി ആയിരുന്നുവെന്നും ഏറ്റവും ഫലപ്രദവുമായ പ്രവര്‍ത്തനം നടത്തിയെന്നും അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും തരൂർ ലേഖനം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തിയാണ് ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയനിലെ വാർത്ത . ആരോഗ്യ മന്ത്രി കെകെ ശൈലജയെ റോക്ക്‌സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. 35 ദശലക്ഷം പേരുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും, ഇതിന് പ്രധാന കാരണം ആരോഗ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായി ലോറ സ്പിന്നിയാണ് ലേഖനം എഴുതിയിരിക്കുന്നത്.

നിലവില്‍ ഗാര്‍ഡിയന്റെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ആദ്യ പത്ത് ലോകവാര്‍ത്തകളില്‍ മൂന്നാമതായാണ് ഈ ലേഖനം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് വാര്‍ത്തകള്‍ക്കും ലോക വാര്‍ത്തകള്‍ക്കും തൊട്ട് താഴെയാണിത്. അതേസമയം ലേഖനത്തില്‍ ആരോഗ്യ മന്ത്രി എന്തുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും, തന്റെ ചെറുപ്പക്കാലവുമെല്ലാം പറയുന്നുണ്ട്. ബ്രിട്ടനിലെയും അമേരിക്കയിലെയും ജനസംഖ്യയും ജിഡിപിയും താരതമ്യം ചെയ്ത് ലേഖനത്തില്‍ പറയുന്നുണ്ട്. ഇതിന്റെ നാലിലൊന്ന് മാത്രമുള്ള കേരളം കോവിഡിനെ പ്രതിരോധിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക് പോലു മാതൃകയാക്കാവുന്നതാണെന്ന് സ്പിന്നി ലേഖനത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും, ബ്രിട്ടനിലും 40000, യുഎസ്സില്‍ 51000 എന്നീ നിരക്കില്‍ മരണം എത്തിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണുന്നുണ്ട്. കൊറോണയുടെ അന്തക, റോക്ക്‌സ്റ്റാര്‍ എന്ന് ശൈലജയെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരിശോധന, രോഗനിര്‍ണയം, ആളുകളുടെ ട്രേസിംഗ് എന്നിവയെല്ലാം കേരളം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

ലോകരാജ്യങ്ങള്‍ക്ക് മാതൃകയായ മോഡലാണ് കേരളത്തിലേതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും മറ്റുള്ളവരെ ഹോം ക്വാറന്റൈനിലുമാക്കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് ലേഖനം പറയുന്നു. അതേസമയം നിപ്പയുടെ സമയത്ത് ആരോഗ്യമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ മന്ത്രിയെ സഹായിച്ചതെന്നും, എങ്ങനെ രോഗത്തെ നേരിടണമെന്ന് സംബന്ധിച്ച് ധാരണയുണ്ടാക്കിയതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആരോഗ്യ രംഗത്ത് കേരള മോഡല്‍ ഇല്ലായിരുന്നെങ്കിലും, ഈ പ്രതിരോധ പ്രവര്‍ത്തനം സാധ്യമാകില്ലായിരുന്നുവെന്നും ആരോഗ്യ മന്ത്രി ലേഖനത്തില്‍ പറയുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ അമർഷം പ്രകടിക്കുമ്പോൾ  ശശി തരൂരിന് പൂർണ പിന്തുണയാണ് സോഷ്യൽമീഡിയ നൽകിയിരിക്കുന്നത്. തരൂരിന്റെ നടപടി മാതൃകാപരമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന അഭിപ്രായം.

 

 

Top