തരൂരിനെ തോൽപ്പിക്കാൻ നെഹ്‌റു കുടുംബം ? മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് രഹസ്യ പ്രചാരണവുമായി സോണിയയും നെഹ്‌റു കുടുംബവും ? ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍

ന്യുഡൽഹി: ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ തരംഗമായി മാറുകയാണ്. ശശി തരൂരിന് ഇന്ത്യയിലും വിദേശത്തും കിട്ടുന്ന പോപ്പുലാരിറ്റിയിൽ നെഹ്‌റു കുടുംബം അസ്വസ്ഥരാണ് . രാഹുൽ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനും കിട്ടുന്നതിനു പേരും പെരുമയും പൊതുജന സ്വീകാര്യതയും നെഹ്രുകുടുംബത്തെ ഭയപ്പെടുത്തുകയാണ് .

അധികാരം നെഹ്‌റു കുടുംബത്തിന്റെ കാല്കീഴില് നിന്നും നഷ്ടമാകും എന്ന ഭയത്തിലാണവർ എന്നാണിപ്പോൾ കിട്ടുന്ന സൂചന .അതിനാൽ തന്നെ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി രഹസ്യമായി നീക്കം നടക്കുകയാണ് മല്ലികാര്‍ജന്‍ ഖാര്‍ഗെ ഒരു റബ്ബർ സ്റ്റാമ്പായി നെഹ്‌റു കുടുംബത്തിൽ നിൽക്കും .അതെ സ്റ്റൈലിൽ തരൂരിനെ കിട്ടില്ലയെന്ന തിരിച്ചറിവിൽ നെഹ്രുകുടുംബം ഖാർഗെക്ക് അനുകൂല തിരഞ്ഞെടുപ്പ് വിജയത്തിനായി രഹസ്യ നീക്കം നടത്തുന്നു എന്നാണിപ്പോൾ ആരോപണം ഉയരുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നും പ്രചാരണം തുടരും.

തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബം നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് തരൂര്‍ വിഭാഗം. പത്രിക പിന്‍വലിക്കാന്‍ തരൂരിന് വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പത്രിക പിന്‍വലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top