കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ഫലപ്രഖ്യാപനം ഉച്ചയോടെ.വിജയം ഉറപ്പിച്ച് ഖാര്‍ഗെ.കേരളത്തിൽ 287 ല്‍ 100 ലേറെ വോട്ട് ഉറപ്പെന്ന് തരൂർ

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ് അവകാശപ്പെട്ടു.എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് കേരളത്തില്‍ നിന്നും ശശി തരൂരിന് ഏത്ര വോട്ടുകള്‍ കിട്ടുമെന്നാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുന്‍ ഖാർഗെ വരുമെന്ന കാര്യം ഏറേക്കുറെ ഉറപ്പാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തരൂര്‍ ക്യാമ്പിന്റെ പ്രതീക്ഷ.
കേരളത്തിലേക്ക് വരികയാണെങ്കില്‍ ഗ്രൂപ്പിന് അതീതമായി പ്രമുഖ നോക്കളെല്ലാം തന്നെ ഒറ്റക്കെട്ടായി ശശി തരൂരിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുള്ള വോട്ടുകള്‍ തരൂർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി..ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം അംഗീകരിച്ചു.1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്.തെരഞ്ഞെടുപ്പ് ഫലത്തെഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും

പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകിയെന്നും തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.ഇക്കാര്യത്തിൽ അന്വേഷണം വേണം.കേരളത്തിലെ ബാലറ്റ് പെട്ടികൾ കൊണ്ട് പോയതിൽ കൃത്യമായ വിവരം നൽകിയില്ല .തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികൾ കൊണ്ട് പോകും എന്ന് അറിയിച്ചു.എന്നാൽ ഉപ വരണാധികാരിവി കെ അറിവഴകൻ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂർ വിഭാഗം പരാതിപ്പെട്ടു.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ ക്യാമ്പിലെ പ്രമുഖ നേതാവ് സൽമാൻ സോസ് പറഞ്ഞു. മിസ്ത്രിയുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഉന്നയിച്ച എല്ലാ കാര്യങ്ങളൂം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.എന്നും അദ്ദേഹം പറഞ്ഞു.

 

Top