ഗോവൻ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടു?!! കോണ്‍ഗ്രസ് നേതാവിനെതിരെ ബിജെപി

പനാജി: ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്വവസതിയില്‍ കഴിയുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചു പോയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. ഒക്ടോബര്‍ 14ന് ശേഷം പരീക്കറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം ഇതിനോടകം തന്നെ മരിച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവാണ് ആരോപിച്ചത്.

പരീക്കര്‍ക്ക് ചുറ്റുമുള്ള ചിലര്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി പരീക്കറുടെ മരണ വാര്‍ത്ത പുറത്ത് വിടാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 14ന് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊതുപരിപാടിയിലും പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് ആരോപണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്ന് തിരിച്ചടിച്ചു. ഇത്തരം തരംതാണ പ്രസ്താവനകള്‍ കോണ്‍ഗ്രസുകാര്‍ നടത്തരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

അതിനിടെ പരീക്കര്‍ക്ക് പാന്‍ക്രിയാസ് കാന്‍സറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ സ്വകാര്യ വസതിയില്‍ പരീക്കര്‍ മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചിരുന്നു.

Top