നിങ്ങള്‍ ജോണ്‍സണ്‍ ജോണ്‍സണ്‍ ഉല്‍പ്പനങ്ങള്‍ ഇനിയും ഉപയോഗിക്കുമോ? ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച യുവതി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു; 720 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന ജോണ്‍സണ്‍ പൗഡര്‍ ക്യാന്‍സറിന് കാരണമാകുമോ? നേരത്തെ തന്നെ ഇത്തരം പരാതികള്‍ ജോണ്‍സണ്‍ ജോണ്‍സനെതിരെ ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായാണ് കമ്പനിക്ക് നഷ്ടപരിഹാരം അടക്കേണ്ടിവരുന്നത്.

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴയൊടുക്കേണ്ടിവരിക. വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ടാല്‍കം പൌഡറുള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചതാണ് അര്‍ബുദകാരണമെന്ന് കാണിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കോടതിവിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനിയുടെ ഉത്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ലേബല്‍ പതിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ബര്‍ക്കിങ്ഹാം സ്വദേശി ജാക്കി ഫോക്‌സ് എന്ന യുവതി മരിച്ചത്. 30 വര്‍ഷത്തോളമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൌഡറും മറ്റുത്പ്പന്നങ്ങളുമാണ് ജാക്കി ഉപയോഗിച്ചിരുന്നത്.

യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കോടതി വിധി. 10 മില്ല്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണം. ശേഷിക്കുന്ന 62 മില്ല്യണ്‍ ഡോളര്‍ കമ്പനി പിഴയൊടുക്കണം .നിലവില്‍ 1200 കേസുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരിടുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകാനാകുമോ എന്ന് പരിശോധിക്കുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പറഞ്ഞു.

Top