അന്വേഷണ സംഘത്തിന് തിരിച്ചടി ; ദിലീപിന്റെ പ്രാർത്ഥനകൾ ഫലിക്കുന്നുവോ ?

കൊച്ചി: മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തേക്ക് അയക്കാന്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു.

തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാവും ഫോണുകള്‍ പരിശോധിക്കുക. സാധാരണ ഗതിയിൽ ആറ് ദിവസത്തിന് ശേഷമായിരിക്കും ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുക. വധ ഗൂഡാലോചനയുമായി ബന്ധപ്പെടുത്തി സുപ്രധാന വിവരങ്ങള്‍ ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണുകളില്‍ നടത്തിയിട്ടുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാവും ഫോറന്‍സിക് പരിശോധനക്ക് അയക്കുക. ഈ ഘട്ടത്തില്‍ കോടതിയില്‍വച്ച് ഫോണുകള്‍ തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കേണ്ടതോ ഇല്ലെന്ന നിലപാടിലാണ് കോടതി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ ഫോണുകള്‍ കോടതിയില്‍വച്ച് തുറന്ന് പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട് ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് ഫോണിന്റെ പാറ്റേണുകള്‍ ലഭ്യമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പാറ്റേണ്‍ നല്‍കാന്‍ കോടതി പ്രതികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

Top