പെണ്ണിന്റെ വാക്കു കേട്ടിറങ്ങി; ഒടുവിൽ അവൻ കോടതി കയറി..!

ദുബൈ: പെണ്ണിന്റെ വാക്കു കേട്ട് കുഴിയിൽ ചാടുന്നവർക്കെല്ലാം ഈ യുവാവിന്റെ അനുഭവം ഒരു പാഠമാകണം. പെണ്ണ് കാട്ടിയ വഴിയിലൂടെ അവൻ നടന്നു, ഒടുവിൽ കേസും കോടതിയുമായി അനുഭവിക്കുകയാണ്. സ്‌കൂളിൽ കുട്ടികളെ വിടാൻ എത്തിയപ്പോഴാണ് അവൾ അവനെ കണ്ടത്. ദിവസങ്ങളായി കണ്ട പരിചയം പിന്നെ സൗഹൃദമായി. ഒടുവിൽ, അവൾ അവനിൽ ആകർഷതയുണ്ടാക്കാൻ സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അവന് അയച്ചു കൊടുത്തു. ഒടുവിൽ അവനും അവളും കുടുങ്ങി.
29 വയസുകാരിയായ എമിറേറ്റി യുവതിയും 28 വയസുകാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസിലകപ്പെട്ടത്. ഇരുവരും അവിവാഹിതരായിരിക്കെ രഹസ്യ ബന്ധം പുലർത്തിയതിനും കേസെടുത്തിട്ടുുണ്ട്. യുവതി കീക്ക് എന്ന സോഷ്യൽ മീഡിയ ആപ്‌സുവഴി യുവാവിന് നഗ്‌ന ചിത്രങ്ങൾ അയച്ചുനൽകി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ബന്ധം ദൃഢമായതോടെ ഭർത്താവിനെ ഉപേക്ഷിക്കാൻ യുവാവ് യുവതിയെ നിർബന്ധിച്ചു. എന്നാൽ ഇവർ അതിന് വഴങ്ങിയില്ല. ഇതോടെ തനിക്ക് കീക്കിൽ അയച്ചുനൽകിയ ചിത്രങ്ങൾ ഭർത്താവിനെ കാണിക്കുമെന്നായി യുവാവിന്റെ ഭീഷണി.
ഒടുവിൽ ശല്യം സഹിക്കാനാവാതെ ഒടുവിൽ യുവതിതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. താൻ കുറ്റക്കാരിയല്ലെന്നും യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നുമാണ് യുവതിയുടെ വിശദീകരണം. എന്നാൽ കൂടുതൽ തെളിവുകൾ യുവാവ് ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവർക്കും എതിരെയുള്ള കുറ്റങ്ങളിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

Top