94 തവണ അറസ്റ്റിലായി 125 കേസുകള്‍ എന്നിട്ടും മജിസ്‌ട്രേറ്റായി വിലസി; രാജ്യത്തെ ഞെട്ടിച്ച കൊടും കള്ളന്‍ ഇന്ത്യന്‍ ചാള്‍സ് ശോഭരാജിന്റെ കഥ

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട മറ്റൊരു വന്‍ കള്ളന്‍മാരുടെ പട്ടികയിലേക്ക് റാം മിത്തലും ഇന്ത്യന്‍ ചാള്‍സ് ശോഭരാജെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ഈ കൊടു കള്ളന്റെ ജീവിതം ആരെയും ഞെട്ടിക്കുന്നതാണ്. വ്യാജ രേഖകളുണ്ടാക്കി മജിസ്‌ട്രേറ്റ് വരെയായി ജീവിതം മോഷണത്തിനുവേണ്ടി മാറ്റിവച്ച കള്ളനാണ് ഇയാള്‍.

വയസ് 77. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങള്‍ മോഷ്ടിച്ചു കഴിഞ്ഞു. വെറുമൊരു കള്ളനല്ല ഇയാള്‍. ആരേയും ഞെട്ടിക്കുന്ന ജീവിത കഥയ്ക്ക് ഉടമയാണ് ഇന്ത്യന്‍ ചാള്‍സ് ശോഭരാജ്. മോഷണം തുടങ്ങി 40 വര്‍ഷത്തിനിടയില്‍ അറസ്റ്റിലായത് 95 തവണ. നാല് സംസ്ഥാനങ്ങളിലായി 125 കേസുകളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ജോലിയില്‍ സഹായിക്കാന്‍ വളര്‍ത്തു പുത്രനും കൂട്ടിനുണ്ട്. അറസ്റ്റുകൊണ്ട് മോഷണം നിര്‍ത്തില്ല. കള്ളന്റെ യഥാര്‍ഥ പേര് നധി റാം മിത്തല്‍. മിത്തലില്‍ നിന്ന് ഈ 75ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് പിടിയിലായി. ഇതോടെയാണ് ഈ സൂപ്പര്‍ കള്ളന്റെ കഥ വീണ്ടും ചര്‍ച്ചയായത്.

1960 ലാണ് മോഷണം തുടങ്ങിയത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജ രേഖയുണ്ടാക്കി റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലി സ്വന്തമാക്കി. ഇവിടെ 10 വര്‍ഷം ജോലി ചെയ്തു. ഒരു വാഹന മേഷണത്തില്‍ പിടിക്കപ്പെട്ടതോടെ വീണ്ടും കള്ളനായി. അതിന് ശേഷം ആര്‍.ടി.ഒ. ഓഫിസില്‍ വ്യാജരേഖ ചമച്ച് ഗുമസ്തനായി ജോലി ചെയ്തു. പിന്നിട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജില്ല ജഡ്ജിയായി. മോഷ്ടിച്ചാ രേഖകള്‍ കൊണ്ടാണ് ജഡ്ജിയാകുന്നത്. 10 മാസത്തോളം ജില്ല ജഡ്ജിയായി ജോലി ചെയ്തു ഈ കള്ളന്‍. ഈ സമയം നിരവധി ക്രിമിനലുകളെ വെറുതെ വിട്ടു. ഇടയ്ക്ക് അഭിഭഷകനായി ജോലി ചെയ്തു. എങ്കിലും മോഷണത്തെ മറക്കാന്‍ കഴിഞ്ഞില്ല.

അതെ കോടതി വളപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ചു. വീണ്ടു പിടിവീണു. ശിക്ഷ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ക്ലര്‍ക്കായി. അതും വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു. പിന്നിട് വ്യാജ ഡ്രൈയിവിങ്ങ് ലൈസന്‍സ് ഉണ്ടാക്കി വിറ്റു. അതും പിടിക്കപ്പെട്ടു. അതിനിടയില്‍ നാല് ഡിപ്ലോമകളാണ് സ്വന്തമാക്കിയത്. നിയമ ബിരുദം എടുത്തു. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. അവിടെനിന്നു തന്നെ മോഷണവും നടത്തി.

രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി നേടിയ മിത്തല്‍ പട്യാല ഹൗസ് കോടതിയലും റോത്തക്, ഡല്‍ഹി എന്നിവിടങ്ങളിലെ പ്രദേശിക കോടതികളിലുമാണ് പ്രാക്ടീസ് ചെയ്തിരുന്നത്. ഹരിയാനയിലെ ഝാജ്ജര്‍ ജില്ലാ മജിസ്‌ട്രേറ്റായായിരുന്നു ആള്‍മാറാട്ടം. ഇക്കാലത്ത് നിരവധി ക്രിമിനലുകളെ മിത്തല്‍ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നതായി പശ്ചിമ മേഖല ഡി.എസി.പി പുഷ്‌പേന്ദ്ര കുമാര്‍ അറിയിച്ചു.

1964ല്‍ വ്യാജരേഖ നിര്‍മ്മിക്കുന്നതിനിടെ ആദ്യമായി അറസ്റ്റിലായി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 127 കേസുകളാണ് മിത്തലിന്റെ പേരിലുള്ളതെന്ന് പൊലീസ് പറയുന്നു.

Top