മദ്യം കഴിച്ചതിന്റെ പേരില്‍ യുവാവിനെ മാതാപിതാക്കള്‍ കെട്ടിയിട്ടത് 20 വര്‍ഷം; ഇരുട്ടുമുറിയില്‍ രണ്ട് പതിറ്റാണ്ട് ജീവിച്ച യുവാവിന്റെ കഥ

കഴിഞ്ഞ 20 വര്‍ഷമായി വീടിന് താഴെയുള്ള ഭൂഗര്‍ഭ അറയില്‍ തടവില്‍ കഴിയുന്ന 36കാരനായ യുവാവിനെ മോചിപ്പിച്ചു. സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഇദ്ദേഹത്തെ കെട്ടിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോലം കെട്ട രീതിയില്‍ യുവാവിനെ കണ്ടെത്തിയ ഞെട്ടലിലാണ് ലോകം.ബ്രസീല്‍ സ്വദേശിയായ ആര്‍മാന്‍ഡോ ആന്‍ഡ്രഡിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ളവര്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന സംശയത്തില്‍ ഈ വീട് പരിശോധിക്കാനെത്തിയ ബ്രസീലിയന്‍ പൊലീസ് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു സാവോപോളോയിലെ തടവില്‍ കഴിഞ്ഞിരുന്ന ആന്‍ഡ്രഡിനെ കണ്ടെത്തിയത്.16 വയസുള്ളപ്പോഴായിരുന്നു ആന്‍ഡ്രഡിനെ കാണാതായിരുന്നത്. വീടിന് അടിയില്‍ പ്രത്യേകം സജ്ജമാക്കിയ ചെറിയതും ജനലുകളില്ലാത്തതുമായ മുറിയില്‍ കിടക്കയില്‍ ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു ആന്‍ഡ്രഡിനെ പൊലീസ് കണ്ടെത്തിയത്.

തലമുടിയും താടിരോമങ്ങളും നഖങ്ങളും നീണ്ട് തീര്‍ത്തും വികൃതവും വൃത്തിഹീനവുമായ രൂപത്തിലായിരുന്നു യുവാവ് കാണപ്പെട്ടിരുന്നത്. കൂടാതെ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നല്‍കാതിരുന്നതിനാല്‍ മൃതപ്രായനുമായിരുന്നു. മുറിയിലാകട്ടെ തീരെ പ്രകാശം പോലുമില്ലായിരുന്നു. മുറിയുടെ നിലമാകട്ടെ മലമൂത്രവിസര്‍ജനത്തില്‍ കണ്ടാലറയ്ക്കുന്ന വിധത്തില്‍ വൃത്തിഹീനവുമായിരുന്നു. തങ്ങള്‍ യുവാവിനെ യാദൃശ്ചികമായി കണ്ടെത്തിയ നിമിഷത്തില്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും ഒരു വാക്ക് പോലും പറയാനാവാതെ നില്‍ക്കുകയും ചെയ്തിവെന്നാണ് പൊലീസ് ചീഫായ സെല്‍സോ മാര്‍ചിയോറി വെളിപ്പെടുത്തുന്നത്. വെളിച്ചത്തുകൊണ്ട് വന്നിട്ടും അയാള്‍ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഇയാളെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.
ഈ ശോചനീയമായ മുറിയില്‍ ഇയാള്‍ 20 വര്‍ഷങ്ങള്‍ അതിജീവിച്ചുവെന്നത് തികച്ചും അത്ഭുതകരമാണെന്നും പൊലീസ് അഭിപ്രായപ്പെടുന്നു. ആന്‍ഡ്രഡിനെ 16ാം വയസില്‍ കാണാതായെന്നാണ് പിതാവും കൂട്ടരും പ്രചരിപ്പിച്ചിരുന്നതെന്നും തങ്ങള്‍ അത് വിശ്വസിക്കുകയായിരുന്നുവെന്നുമാണ് സൗത്ത് ഈസ്റ്റ് ബ്രസീലിലെ സാവോപോളോയിലെ ഗ്വാറുല്‍ഹോസ് ജില്ലയിലെ ഇയാളുടെ വീടിനടുത്തുള്ളവര്‍ പ്രതികരിച്ചിരിക്കുന്നത്. ആന്‍ഡ്രഡ് ബ്രസീലിലെ മറ്റൊരു ഭാഗത്തേക്ക് പോയെന്നും അവിടെ സുഖമായിരിക്കുന്നുവെന്നുമായിരുന്നു പിതാവും മറ്റും വെളിപ്പെടുത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്‍ഡ്രഡ് കൗമാരകാലത്ത് മദ്യം രുചിച്ച് നോക്കിയപ്പോള്‍ പിതാവും രണ്ടാനമ്മയും ബന്ധനത്തിലാക്കിയതായിരിക്കാമെന്നാണ് ഒരു അയര്‍ക്കാരനായ അപാറെസിഡോ റോച്ച അഭിപ്രായപ്പെടുന്നത്.തങ്ങള്‍ ആന്‍ഡ്രഡിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അയാള്‍ നോര്‍ത്ത് ഈസ്റ്റ് ബ്രസീലില്‍ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് എപ്പോഴും പറയാറുള്ളതെന്നാണ് ആന്‍ഡ്രഡിന്റെ ബാല്യകാലസുഹൃത്തായ എന്‍ഡേര്‍സന്‍ സില്‍വ വെളിപ്പെടുത്തുന്നത്.

ആന്‍ഡ്രഡിന്റെ അച്ഛനായ അമാന്‍സിയോ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. തന്റെ മകന്‍ 18ാം വയസില്‍ വീട് വിട്ട് പോവുകയായിരുന്നുവെന്നും കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറയുന്നു. മയക്കുമരുന്നുപയോഗത്തില്‍ നിന്നും മോചിതനാകുന്നത് വരെ തന്നെ കെട്ടിയിടാന്‍ മകന്‍ തന്നെ

Top