പള്ളിപ്പാട്ടുകാരിയെ പ്രണയിച്ച് വൈദികനെതിരെ പിതാവ് പോലീസില്‍ പാരാതി നല്‍കി; രക്ഷയില്ലാതായപ്പോള്‍ ളോഹ ഊരി യുവതിയെ വിവാഹം കഴിച്ചു

ആലപ്പുഴ: പളളി ക്വയറിലെ യുവതിയുമായി പ്രണയത്തിലായ വൈദികനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിവാഹം കഴിപ്പിച്ചു. സംഭവം നാട്ടുകാരറിഞ്ഞ അടുത്ത ദിവസം തന്നെ ഭാര്യയുമായി സഹവികാരി ഒളിച്ചോടി. ആലപ്പുഴ രൂപതയിലെ പള്ളത്തോട് പള്ളിയെ സഹവികാരിയ്‌ക്കെതിരെ കാമുതിയായ യുവതിയും യുവതിയുടെ പിതാവും പോലീസിനെ സമീപിച്ചതോടെയാണ് പ്രണയത്തിന് ക്ലൈമാക്‌സായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി പള്ളിയിലെ സഹ വികാരിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ചേര്‍ത്തല തൈക്കല്‍ സ്വദേശി ബിപിന്‍ ബെഞ്ചമിന്‍ എന്ന വൈദികനാണ് ആരോരുമറിയാതെ പാട്ടുകാരിയുമായി പ്രണയിച്ചതും പിന്നീട് വിവാദമായതോടെ പ്രണയിനിയെത്തന്നെ വിവാഹംകഴിച്ച് മുങ്ങിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വികാരിയായി സ്ഥാനക്കയറ്റം ലഭിച്ച വൈദികന്‍ അധികാരം ഏല്‍ക്കാനിരിക്കെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. അച്ചനും തന്റെ മകളും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നു കാണിച്ച് പള്ളിത്തോടുകാരനായ യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടൊപ്പം യുവതി വനിതാകമ്മീഷനെയും സമീപിച്ചിരുന്നു.

രംഗം വഷളായതോടെ വിശ്വാസികള്‍ സംഘടിച്ച് മുഖ്യവികാരിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടെ തുറവൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പള്ളിയിലേക്ക് വിളിച്ച് കൊച്ചച്ചനെതിരെ കേസുണ്ടെന്ന് അറിയിച്ചു. ഒടുവില്‍ ബിഷപ്പ് ഇയാളെ വൈദികവൃത്തിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചു.

ളോഹ ഊരിയ അച്ചന്‍ പിന്നീട് കാമുകിയെ അടുത്തുള്ള രജിസ്റ്റര്‍ ഓഫീസിലെത്തി താലി ചാര്‍ത്തി. തുടര്‍ന്നു നവവധുവുമായി നാടുവിട്ടു, തൃശൂരില്‍ സുഖവാസം നടത്തുന്നതായാണ് അറിയുന്നത്. ഏറെ രഹസ്യ സ്വഭാവത്തില്‍ നടത്തിയ കാര്യങ്ങള്‍ നാട്ടില്‍ പാട്ടായി കഴിഞ്ഞു. കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയിലെ മാള ഇടവകയിലും ഇതേ പോലെ ഒരു സംഭവം നടന്നിരുന്നു. അവിടെ കുട്ടികളുള്ള പ്രവാസിയുടെ ഭാര്യയുമായാണ് വൈദികന്‍ നാടുവിട്ടത്.

ദരിദ്രകുടുംബത്തിലെ അംഗമാണ് യുവതി. മൂന്നു പെണ്‍മക്കളാണ് ഈ കുടുംബത്തിലുള്ളത്.പള്ളിത്തോട് പള്ളിയിലെ സഹവികാരിയായ യുവ വൈദീകന്‍ യുവാക്കളുമായി വിനോദ യാത്രയ്ക്ക് പോകാനും യുവാക്കളുമായി അമിതമായ അടുപ്പം പുലര്‍ത്താനും മുന്‍പന്തിയില്‍ നിന്നിരുന്നുവെന്ന് ഇടവകക്കാര്‍ പറയുന്നു. എന്നാല്‍ വൈദീകന്റെ പെരുമാറ്റത്തില്‍ ഇത്തരമൊരു സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും വിശ്വാസികള്‍ ചൂണ്ടികാണിക്കുന്നു.

ഈ അടുത്ത കാലത്ത് പള്ളിയിലെ പാട്ടുകാരിയായ പത്തൊമ്പതുകാരിയുമായി കൊച്ചച്ചന്‍ ബൈക്കില്‍ കറങ്ങിയത് കയ്യോടെ പിടിക്കപ്പെട്ടതോടെയാണ് പ്രണയം പുറത്തായത്.
പള്ളിയിലെ യുവജന യുവതി സംഘടനകളുടെ ചുക്കാന്‍ പിടിച്ചിരുന്ന വൈദികന്‍ ഇടക്കിടെ യാത്രകള്‍ നടത്തിയിരുന്നതും ഇപ്പോള്‍ ഇടവക്കാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Top