വൈകി വന്ന നീതി ; സാധാണക്കാരന്റെ ജീവന് എന്ത് വില ?

ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്‍ ഒടുവില്‍ നീതി കിട്ടി. ജീവിച്ചിരുന്നപ്പോള്‍ ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളമാണ് സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്. അന്ന് ലഭിക്കാതെ പോയ നീതിയാണ് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കകം ലഭിച്ചത്.

ഇപ്പോള്‍ കാണിച്ച ഈ ഉത്തരവാദിത്ത ബോധം നേരത്തെ കാണിച്ചിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് ഈ തീരാനഷ്ടം ഉണ്ടാകില്ലായിരുന്നു.ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് രേഖകള്‍ കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നേരിട്ട് വീട്ടിലെത്തിയാണ് കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top