ലൈംഗീക ചൂഷണം ചെയ്ത ആ പെണ്‍കുട്ടി തന്റെ സുഹൃത്ത് ആയിരുന്നു ;രജീഷ് പോളിനെതിരെ മുന്‍ഭാര്യ

കൊച്ചി: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ മുന്‍ഭാര്യ രംഗത്ത് . ഭര്‍ത്താവിന്റെ പീഡന വിവരം ശരിവെച്ച് ഭാര്യയുടെ പോസ്റ്റ് . രജീഷ് ലൈംഗീക ചൂഷണം ചെയ്ത പെണ്‍കുട്ടി തന്റെ സുഹൃത്ത് ആയിരുന്നെന്നും പിന്നീട് താനും ആ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ തകര്‍ത്തുകൊണ്ട് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് രജീഷിന്റെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന്റെ വഴി വിട്ട ബന്ധങ്ങളില്‍ മനംനൊന്താണ് താന്‍ വിവാഹമോചിതയായതെന്നും അവര്‍ കീട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് നേതാവിന്റെ മകളെയാണ് അയാള്‍ ചൂഷണത്തിന് ഇരയാക്കിയത്. അതേസമയം, പെണ്‍കുട്ടി തന്നെ വെളിപ്പെട്ടെ എന്ന് കരുതി ഇത്രകാലം കാത്തിരുന്നതായും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍ ഭര്‍ത്താവിന്റെ പൊയ്മുഖം ഇവര്‍ വെളിപ്പെടുത്തിയത്.

രജീഷിന്റെ മുന്‍ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വിശദമായ പോസ്റ്റിടണം എന്നു തോന്നുന്നു. എന്നെ അറിയുന്ന സുഹൃത്തുക്കൾക്ക് ഒരുപക്ഷേ സംശയമുണ്ടാവില്ല. വിവരങ്ങൾ ഓഡറില്ലാതെ പറഞ്ഞ് കുറ്റപ്പെടുത്തുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

2011-ൽ ആണ് റെജേഷിനെ ഞാൻ ഓർക്കുട്ട് വഴി പരിചയപ്പെടുന്നത്. അന്നെനിക്ക് 23 വയസ് കാണും. ഞാൻ ചെന്നൈയിൽ ഒരു കോഴ്സ് ചെയ്യുന്ന സമയത്താണ് കാണുന്നത്. 2011-ൽ ഞങ്ങൾ എന്റെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാം വെറുപ്പിച്ച് വിവാഹിതരായി. അതൊരു മിശ്രവിവാഹം ആയിരുന്നു. അന്ന് എനിക്ക് അവൻ പറയുന്നത് വിശ്വാസമായിരുന്നു. പിലാത്തറ ഒരു വാടക വീട്ടിൽ താമസമാക്കി. 2011-ൽ തന്നെയാണ് പെൺകുട്ടിയുമായി പരിചയപ്പെടുന്നതും. വളരെ വിശ്വസനീയമായി പെരുമാറുന്ന ആളായിരുന്നു അയാൾ. സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന എന്റെ ചിന്തയെ അയാൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് അയാൾ എന്നെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് സ്ഥിരമാക്കിയപ്പോഴാണ് ഞാൻ കാര്യങ്ങൾ നിരീക്ഷിച്ചു തുടങ്ങിയത്. എന്നാൽ അപ്പോഴേക്കും എന്നെയും അവളെയും അവൻ പരസ്പരം അകറ്റിയിരുന്നു. എന്റെ ശ്രദ്ധ ഒരു ജോലി എത്രയും പെട്ടന്ന് നേടുക എന്നതായി.

ഞാനെന്റെ വീട്ടിൽ നിന്ന് ബാങ്ക് കോച്ചിങ്ങിനും PHP ക്ലാസിനുമൊക്കെ പോകാൻ തുടങ്ങി. വല്ലപ്പോഴും മാത്രം അവനെ ഫോൺ ചെയ്യുകയോ കാണുകയോ ഒക്കെ ചെയ്തു. അപ്പോഴും അവരുടെ സൗഹൃദം തുടരുകയായിരുന്നു. പലപ്പോഴും അവനെന്നെ, നമ്മുടെ ബന്ധത്തെ ഉപയോഗിച്ചതു പോലെ തോന്നി. അവന്റെ രാഷ്ട്രീയത്തോട് ഞാൻ അകന്നു നിന്നു. അകൾച്ച ഉണ്ടെങ്കിലും വല്ലപ്പോഴും സുഖാന്വേഷണം നടത്താറുണ്ടായിരുന്നു. അവൾ അവനോട് പ്രണയാഭ്യർത്ഥന നടത്തി എന്നും ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് അവൾ കുട്ടിയാണെന്ന് ഞാൻ ഓർമ്മിപ്പിച്ചിരുന്നു.

പിന്നെ ഒരു ദിവസം അവനെന്നോട് അവളുമായി തെറ്റി എന്നു പറഞ്ഞു. കാര്യം ചോദിച്ചപ്പോ അവളുടെ ഉമ്മുമ്മയെ നോക്കാതെ അവൾ യാത്ര ചെയ്യുന്നു എന്നോ മറ്റോ പറഞ്ഞു.

ഇതിനിടയിൽ എനിക്ക് ജോലി കിട്ടി. പിന്നീട് ഒരു ദിവസം അവനെന്നെ വിളിച്ച് അവൻ ഒരു കൂട്ടുകാരിയുടെ കൂടെ കഴിയാൻ പോകുകയാണെന്ന് പറഞ്ഞു. ഞാൻ എന്റെ പുസ്തകങ്ങളും കുറച്ച് dress ഉം എടുക്കാൻ അറിയിച്ച്, അവിടെ പോയി. അവിടെ പുതിയ കൂട്ടുകാരിയും അവന്റെ അമ്മയുമുണ്ട്. സാധനങ്ങളെടുത്ത് മടങ്ങുമ്പോ അവൻ കാശ് വേണോ എന്ന് വിളിച്ചന്വേഷിച്ചു. ഞാൻ വേണ്ടെന്നു പറഞ്ഞു. ( അതിനെ ഞാൻ തെറി വിളിച്ചു എന്നാണ് അവൻ ഒരു കമന്റിൽ പറഞ്ഞത്)

2014 മെയ് മാസത്തിലെ ബോബ് മാർലി പരിപാടിക്കാണ് പിന്നീട് പെൺകൂട്ടിയെ കാണുന്നത്. അവളെന്നോട് അവനവളോട് മോശമായി പെരുമാറി എന്ന് പറയുകയും എന്റെ ഫോണിൽ നിന്നും അവന്റെ അമ്മയെ വിളിക്കുകയും ചെയ്തു. അവരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയായിരുന്നു. അവൻ പലരോടും flirt ചെയ്യാറുണ്ട് എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഈ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു.(അവന്റെ കഥയിലെ എല്ലാ സ്ത്രീകളും അവനെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് ഞാൻ സംശയിക്കാൻ കാരണം.) അമ്മയെ വിളിച്ചത് മനസിലാക്കിയ അവൻ എന്നെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ഞാനും ചൂടായി. ഏറണാകളത്തുണ്ടായിരുന്ന അവനെന്നെ കാണാൻ അവിടെ വന്നു. എന്നെ എന്റെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് insult ചെയ്തു. പെട്ടന്ന് കരയുന്ന സ്വഭാവമാണ് എനേറെത്. ഒരാൺ സുഹൃത്തൊഴിച്ച് എന്റെ പ്രിയപ്പെട്ട പെൺ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നു. ഇതിനിടയിൽ സുബിൻ എന്നെ മാറ്റി വിളിച്ചു കൊണ്ടു പോയി പെൺകുട്ടി പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു. അന്ന് അവനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. Divorce കാര്യത്തിനല്ലാതെ അവനെ വിളിച്ചില്ല. ചില പരിപാടികൾക്ക് കണ്ടാൽ പോലും മിണ്ടാറില്ല.

അവനെതിരെ മൂന്ന് നാല് തവണ ആമിയുടെ പേര് പറയാതെ, അവന്റെ കള്ളത്തരങ്ങൾ പറഞ്ഞ് പോസ്റ്റിട്ടിട്ടും പലരും അവന്റെ പ്രഭാവലയത്തിനകത്തായിരുന്നു. അവൾ പറയാതെ എങ്ങനെയാണ് ഞാനത് വിളിച്ചു പറയുക. എന്റെ പേരിൽ ആരെയും ദുരുപയോഗം ചെയ്യരുതെന്ന് കരുതി divorce നേടി. അവന്റെ കൂട്ടുകാരിയോട് ( അവളെ വലിച്ചിഴക്കരുതെന്ന് മുമ്പ് Msg അയച്ചത് കൊണ്ട് പേര് പറയുന്നില്ല.) പറയണമെന്നുണ്ടായിരുന്നു. എന്നാൽ പറയാൻ ശ്രമിച്ച പലർക്കും നേരിടേണ്ടി വന്ന അനുഭവം ഓർത്ത് പറഞ്ഞില്ല.

ഇപ്പോഴും അവന് fans ഉണ്ടെന്നത് തന്നെ അവൻ എന്തു മാത്രം എല്ലാവരെയും സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതൊന്നുമറിയാതെ ദയവായി എന്നെ കുറ്റപ്പെടുത്തരുത്

Top