ഔദ്യോഗിക ബഹുമതികളോടെ ചിരിയുടെ സുൽത്താന് യാത്രാമൊഴി.അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്:അന്തരിച്ച മലയാളത്തിന്റെ നടൻ മാമുക്കോയയുടെ സംസ്കാരം ചടങ്ങുകൾ പൂർത്തിയായി സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്.

മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് ശേഷം 11:00 ഓടെ മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു.

മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ആയിരങ്ങളാണ് ഖബർസാഥനിലും പരിസരങ്ങളിലും നടന് അന്ത്യേപചാരമർപ്പിക്കാനായി തിങ്ങി നിറഞ്ഞത്.ഇന്നലെ വൈകീട്ട 4:45-ഓടെയാണ് കോഴിക്കോട്ടെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച നടന് അന്ത്യോപചാരം അർപ്പിക്കാനായി സിനിമ-നാടക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആയിരക്കണക്കിന് ആളുകളുമാണ് എത്തിയത്.

Top