സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയും കാമുകനും ലിംഗം അറുത്തെടുത്തു; സ്വാമിയുടെ മൊഴിയില്‍ വിദ്യാര്‍ത്ഥിനിയും യുവാവും കുടുങ്ങും

തിരുവനന്തപുരം: സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ആദ്യമായി സ്വാമി പ്രതികരണവുമായി രംഗത്ത്. താന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ജനനേന്ദ്രീയം അറക്കുന്ന പെണ്‍കുട്ടിയെയാണെന്നാണ് സ്വാമി പറയുന്നത്. പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണ്. ഇതു സംബന്ധിച്ച് താന്‍ പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങി കിടക്കുമ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രീയം അറത്തെടുത്തത്. അതിന് പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസിന്റേയും സഹായം കിട്ടിയിരുന്നു. ഇപ്പോള്‍ അന്വേഷണം നടക്കുന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരേയും ലൈംഗികമായി പീഡിപ്പിച്ചിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഗംഗേശാനന്ദ കുറ്റ സമ്മതം നടത്തിയെന്ന സൂചന പൊലീസ് നല്‍കിയിരുന്നു. പെണ്‍കുട്ടിയാണ് ലിംഗം മുറിച്ചതെന്നും യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതാണ് മാധ്യമങ്ങളോട് ഗംഗേശാനന്ദ തള്ളിക്കളയുന്നത്.

തന്റെ അടുപ്പക്കാരനായി യുവതിയുടെ വീട്ടിലെത്തിയ ആളാണ് അയ്യപ്പദാസ്. ഇയാളുടെ സഹായത്തോടെയാണ് തന്റെ ലിംഗം മുറിച്ചതെന്നാണ് സ്വാമി വിശദീകരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന തന്നെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. ഇതോടെ പെണ്‍കുട്ടിക്കെതിരേയും പൊലീസിന് അന്വേഷണം നീട്ടേണ്ടി വരും. കാമുകനും ഈ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാമി ഉറപ്പിച്ചു പറയുന്നു.

നേരത്തെ പെണ്‍കുട്ടിക്കെതിരെ സ്വാമിയുടെ അമ്മയും പെണ്‍കുട്ടിയുടെ അമ്മയും പരാതി നല്‍കിയിരുന്നു. സ്വാമി നിരപരാധിയാണെന്നും ലിംഗം മുറിച്ചത് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നാണെന്നുമായിരുന്നു പരാതി. എന്നാല്‍ പൊലീസ് ഈ പരാതി ഗൗരവത്തോടെ എടുത്തില്ല. പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സ്വാമിക്കെതിരെ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് ചരട് വലികള്‍ നടത്തുന്നതെന്നായിരുന്നു സ്വാമിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. അയ്യപ്പദാസാണ് എല്ലാത്തിനും പിന്നിലെന്നും ഇവര്‍ നേരത്തെ തന്നെ സൂചിപ്പിച്ചു. ഇതാണ് സ്വാമിയും ആവര്‍ത്തിക്കുന്നത്.
സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ പറഞ്ഞു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ലിംഗം ഛേദിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വാമി പറഞ്ഞു. പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്ന് അദ്ദേഹം മൊഴി നല്‍കി.

Top