മൂന്നു വർഷം ദിവസവും പീഡനത്തിനിരയായി; ബ്രിട്ടീഷ് പെൺകുട്ടിക്ക് പാക്കിസ്ഥാനനിൽ തോക്കിൻ മുനയിൽ നിർത്തി നിർബന്ധിത വിവാഹം

ക്രൈം ഡെസ്‌ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബന്ധു വീട് സന്ദർശിക്കാനെത്തിയ യുവതിയെ മൂന്നു വർഷത്തോളം തുടർച്ചയായി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. മൂന്നു വർഷത്തിനിടെ എല്ലാ ദിവസവും ഓരോ പുതിയ ആളുകൾ എത്തിയാണ് ഇവരെ ബലാത്സംഗത്തിനു ഇരയാക്കിയത്. ബലാത്സംഗക്കഥ പുറത്തറിഞ്ഞതോടെ പെൺകുട്ടിയെ ഇവരുടെ തന്നെ ബന്ധുവായ ഇരുപതുകാരനെ കൊണ്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു.
ബ്രിട്ടണിൽ സ്ഥിര താമസമാക്കിയ യുവതി ബന്ധുക്കളെ കാണുന്നതിനായി മൂന്നു വർഷം മുൻപാണ് ബന്ധുക്കൾക്കൊപ്പം പാക്കിസ്ഥാനിലെ ഇസഌമബാദിൽ എത്തിയത്. അമ്മയും അച്ഛനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നു മൂന്നു വർഷം മുൻപ് അമ്മയെ അച്ഛൻ കൊലപ്പെടുത്തിയതോടെയാണ് പെൺകുട്ടിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. ഇതേ തുടർന്നു പെൺകുട്ടിയുടെ ബന്ധുവിന്റെ വീട്ടിലേയ്ക്കു ഇവരെ മാറ്റുകയായിരുന്നു. തീവ്രവാദ ബന്ധമുള്ള മൂന്നു സഹോദരങ്ങൾക്കൊപ്പമാണ് പെൺകുട്ടി പിന്നീട് താമസിച്ചിരുന്നത്.
അച്ഛനും അമ്മയും ജോലിയ്ക്കു പോകുന്ന സമയത്ത് ഈ മൂന്നു യുവാക്കളും ചേർന്നു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. എല്ലാ ദിവസവും ഊഴം വച്ച് സഹോദരൻമാർ യുവതിയെ മാറി മാറി ബലാത്സംഗത്തിനു ഇരയാക്കി. തുടർന്നു പല ദിവസങ്ങളിലും ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ യുവാക്കളും വീട്ടിലെത്തി യുവതിയെ ബലാത്സംഗത്തിനു ഇരയാക്കി. രണ്ടു തവണ ഇവർ ഗർഭിണിയായതോടെ യുവാക്കൾ ചേർന്നു ഇവരെ മർദിച്ചു ഗർഭഛിദ്രത്തിനു ഇരയാക്കി.
തുടർന്നു കഴിഞ്ഞ ദിവസം യുവതിയെ നിർബന്ധിത വിവാഹത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയ്ക്കു ബ്രിട്ടീഷ് പൗരത്വമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ യുവതിയ സഹോദരൻമാരിൽ ആരെങ്കിലും വിവാഹം ചെയ്താൽ കുടുംബത്തിനും ബ്രിട്ടണിലേയ്ക്കു പോകാൻ സാധിക്കും. ഇതിനു വേണ്ടിയാണ് ഇവർ യുവതിയെ ബന്ധുവിനെക്കൊണ്ടു വിവാഹം കഴിപ്പിച്ചത്. ഇതേ തുടർന്ന് ഇവർ യുവതിയെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി യുവതിയുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ, ഇടയ്ക്കു വീട്ടിൽ നിന്നു പുറത്തു ചാടിയ യുവതി ഇവരുടെ പിടിയിൽ നിന്നു രക്ഷപെടുകയായിരുന്നു. തുടർന്നു ഇവർ മാധ്യമങ്ങളെ കണ്ടതോടെയാണ് സംഭവം പുറം ലോകത്തിന്റെ ശ്രദ്ധയിൽ എത്തിയത്. ഇതേ തുടർന്നു യുവാക്കൾക്കെതിരെ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top