പ്രണയം നടിച്ച് പെൺകുട്ടിയെ കുടുക്കി; പത്തു ദിവസത്തിനിടെ പീഡിപ്പിച്ചത് 14 പേർ; പെൺകുട്ടിയെ മാസ വാടകയ്ക്ക് പെൺവാണിഭ സംഘത്തിനു കൈമാറി

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിയായ ദളിത് പെൺകുട്ടിയെ പത്തു ദിവസത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 14 പേർ. ലൈംഗിക ആക്രമണത്തിനിരയായ പെൺകുട്ടിയെ ആഴ്ചയിയിൽ അയ്യായിരം രൂപ വാടകയ്ക്കു ഈ യുവാക്കൾ പെൺവാണിഭ സംഘത്തിനു കൈമാറുകയായിരുന്നു.
പത്ത് ദിവസത്തോളം തമിഴ്‌നാട്, കന്യാകുമാരി, നഗർകോവിൽ കൂടാതെ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പാർപ്പിച്ചു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിലെ നാലാം പ്രതി ആലപ്പുഴ ജില്ലയിൽ തുമ്പോളി മംഗലത്ത് അരയച്ചേരി വീട്ടിൽ നിന്നും കഴക്കൂട്ടം സൈനിക സ്‌കൂളിനുസമീപം ആമ്പല്ലൂർ ഗോകുൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന പ്രിയയെന്നും ബെറ്റിയെന്നും വിളിക്കുന്ന ഫിലോമിന (38), അഞ്ചാം പ്രതി കൊല്ലം ജില്ലയിൽ ചവറ തെക്കുംഭാഗം കോയിവിള ജാൻസി ഭവനിൽ നിന്നും കഴക്കൂട്ടം സൈനിക സ്‌കൂളിനു സമീപം ഗോകുൽ നിവാസിൽ വാടകയ്ക്ക് താമസം സുനിൽ എന്നു വിളിക്കുന്ന സുനിൽ ജോൺ (40), ഏഴാം പ്രതി കാട്ടായിക്കോണം വാഴവിള എന്ന സ്ഥലത്ത് തിരുവാതിരയിൽ പ്രവീൺ (34), എട്ടാം പ്രതി പുല്ലമ്പാറ പാലാംകോണം ഈന്തിവിള വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനൂപ് കൃഷ്ണൻ (26), ഒമ്പതാം പ്രതി നെല്ലനാട് പനയറ മാണിക്കൽ മുസ്ലീംപള്ളിയ്ക്ക് സമീപം തടത്തരികത്ത് വീട്ടിൽ അനീബ് റാഫി (24), പത്താം പ്രതി കണിയാപുരം ചാലിൽ ലക്ഷം വീട്ടിൽ അബു (34), പതിനൊന്നാം പ്രതി കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡൻസിയിൽ ഷമി മൻസിലിൽ ഷാക്കീർ (34), പന്ത്രണ്ടാം പ്രതി കാട്ടായിക്കോണം ആലുവിള വീട്ടിൽ പ്രമോദ് (47), പതിമൂന്നാം പ്രതി പോത്തൻകോട് നേതാജിപുരം ഷിഫിൻ മൻസിലിൽ ഷെരീഫ് (37), എയർപോർട്ട് ശ്രീചിത്തിരനഗർ സൗപർണികയിൽ നിന്നും പാങ്ങപ്പാറ പേരൂർ ഷെവറോൺ റിവുലറ്റിൽ രതീഷ്‌കുമാർ (34), പതിനാറാം പ്രതി ചേങ്കോട്ടുകോണം തുണ്ടത്തിൽ വീട്ടിൽ അജു എന്നു വിളിക്കുന്ന അജയകുമാർ (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നാലിന് കാമുകനും കൂട്ടുകാരനും ചേർന്നാണ് പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് ആറ്റിങ്ങലിലെത്തിച്ച് ഓട്ടോ ഡ്രൈവറായ ഇടനിലക്കാരൻ മുഖേന കാമുകൻ പെൺകുട്ടിയെ പെൺവാണിഭം നടത്തുന്ന പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലുള്ള വീട്ടിൽ എത്തിച്ചു. ഇവിടെ വച്ച് ഓട്ടോക്കാരനായ ഇടനിലക്കാരനും സുനിലും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പ്രിയയും സുനിലും ചേർന്ന് പെൺകുട്ടി തമിഴ്‌നാട്ടിൽ കൊണ്ടുപോയി ഒരു തമിഴനും കാഴ്ചവച്ചു. അവിടെ നിന്നും തിരികെ കൊണ്ടുവന്ന് ഫ്‌ളാറ്റിൽ താമസിച്ച് 10 മുതൽ 13 വരെയുള്ള പ്രതികൾക്ക് കാഴ്ചവച്ച് പണം കൈപ്പറ്റി.
തുടർന്ന് ഇനിയും പിടികിട്ടാനുള്ള പതിനഞ്ചാം പ്രതിയുടെ, പലപെൺകുട്ടികളെയും ഒളിപ്പിച്ച് താമസിക്കുവാൻ ഉപയോഗിച്ചിരുന്ന വീട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചു വരികയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് കഴക്കൂട്ടത്ത് എത്തിയ പെൺകുട്ടി വീട്ടുകാരെ ഫോണിൽ വിവരമറിയിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രക്ഷിതാക്കൾ പെൺകുട്ടിയുമായി മംഗലാപുരം പോലീസിന് പരാതി നൽകിയത്. 14ാം തീയതി വരെ പത്ത് ദിവസം പതിനാറു പേർ പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കാമുകനായ യുവാവ് അയ്യായിരം രൂപ ആഴ്ച വാടകയ്ക്കു പെൺവാണിഭ സംഘത്തിനു കൈമാറുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ആറു മാസത്തെ കരാറിലാണ് യുവാവ് പെൺകുട്ടിയെ പെൺവാണിഭ സംഘത്തിനു കൈമാറിയിരുന്നത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഷെഫിൻ അഹമ്മദിന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ എഎസ്പി ആർ. ആദിത്യയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ പോലീസിന്റെ ചാർജ് ഡിവൈഎസ്പി അജിത് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, വി.എസ്. അജി, പോത്തൻകോട് സിഐ എസ്. ഷാജി, മംഗലപുരം എസ്‌ഐ. ബിനീഷ് ലാൽ, വനിതാ സെൽ സിഐ. സിസിലികുമാരി, എസ്‌ഐ ലൈലാ ബീവി, എസ്‌ഐ മാരായ കെ.ആർ. ബിജു, തൻസീം അഹമ്മദ്, സിജു കെ.എൽ. നായർ, പുരുഷോത്തമൻ നായർ, വിജയൻ നായർ, ഗോപിദാസ്, വിജയൻ, നിസാം, മധുസൂദനൻ നായർ, മധുസൂദനക്കുറുപ്പ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top