പട്ടാപകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ 21 കാരിയെ വെടിവച്ചു കൊന്നു.

ഫരീദാബാദ് :പട്ടാപ്പകല്‍ ഹരിയാനയില്‍ കോളജിന് പുറത്ത് വച്ച് 21കാരിയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ്‌ സംഭവം നടന്നത്. നാട്ടുകാര്‍ നോക്കിനില്‍ക്കേ കാറില്‍ എത്തിയ സംഘമാണ് യുവതിക്ക് നേരെ നിറയൊഴിച്ചത്. ഇതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പരീക്ഷ എഴുതിയശേഷം കോളജില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. വാഹനത്തില്‍ പുറത്തിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

കൊമേഴ്സ് അവസാന വർഷ വിദ്യാർഥിയായ നികിത പരീക്ഷയ്ക്കായാണ് കോളജിലെത്തിയത്.അക്രമി തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറിൽ കയറ്റാൻ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാൻ ശ്രമിക്കുന്നതും വിഡിയോയിൽനിന്നു മനസ്സിലാകും.നികിത രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തൗസീഫ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടൻതന്നെ റെഹാൻ തൗസീഫിനെ വലിച്ചു കാറിൽ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയിൽവച്ചു മരിച്ചു.മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ൽ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അവർ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018-ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

Top