പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി; എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 14 നകം പ്രസിദ്ധീകരിക്കും

കൊച്ചി:പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരായ അപ്പീല്‍ ഹൈക്കോടതി തളളി. സിബിഎസ്ഇ ഫലം വന്നശേഷം മൂന്നുദിവസം കൂടി അപേക്ഷയ്ക്ക് അവസരം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. സിബിഎസ്ഇ ഫലം വന്നശേഷം മൂന്ന് ദിവസം കൂടി പ്രവേശനത്തിന് ലഭിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം മാത്രമേ പ്രവേശന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.

അതേസമയം, എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 14 നകം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ഹൈക്കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പ്രവേശനം നീട്ടുന്നത് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനം താമസിപ്പിക്കുമെന്നും അത് അധ്യയന ദിവസങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

മെയ് 16 നായിരുന്നു പ്ലസ് വണ്‍ പ്രവേശന തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് മെയ് 22 ആയിരുന്നു. ഇതിനെതിരെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. സംസ്ഥാനത്ത് സിബിഎസ്ഇ സിലബസില്‍ പാസാകുന്ന നാല്‍പ്പതിനായിരത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമേ പ്ലസ് വണിന് അപേക്ഷിക്കാന്‍ സാധ്യതയുള്ളെന്നും അവര്‍ക്ക് വേണ്ടി സംസ്ഥാന സിലബസില്‍ പഠിച്ച് പാസായ നാലരലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രവേശനം വൈകിക്കരുതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

Top