വേലക്കാരിക്കെതിരെ വീട്ടമ്മയുടെ കൊട്ടേഷന്‍; ക്രൂര ബലാത്സംഗത്തിന് ശേഷം ജനനേന്ദ്രിയം മുറിപ്പെടുത്തി

ഭുവനേശ്വർ: കേട്ടാൽ ഞെട്ടുന്ന ക്വട്ടേഷന്റെ കഥയാണ്  ഭുവനേശ്വറിൽ നിന്നും പുറത്ത് വരുന്നത്. വീട്ടുവേലക്കാരിയുമായി ഭർത്താവിന് അവിഹിതമുണ്ടെന്ന് സംശയം തോന്നിയ വീട്ടമ്മ വേലക്കാരിക്കെതിരെ ക്വട്ടേഷൻ നൽകി. നടന്നത് അന്തമില്ലാത്ത ക്രൂരത. ആറംഗ സംഘം മാറി മാറി ബലാത്സംഗം ചെയ്തതിന് പിന്നാലെ ഇവരെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു.

വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി കൊട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം വെറുതെ വിട്ടിരുന്നു. മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് സ്ത്രീയെയും മരുമകനെയും അവശനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Top