ആദ്യരാത്രിയില്‍ ലൈംഗിക ശേഷി കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകന്‍റെ കൊടും ക്രൂരത…  

 

 

ചിറ്റൂര്‍: ആദ്യ രാത്രിയില്‍ തന്റെ ലൈംഗീക ശേഷി കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ക്രൂരമായി പെരുമാറി. ആന്ധ്രപദേശിലെ ചിറ്റൂരിലാണ് സംഭവം. രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനായായ യുവതിയെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് രാജേഷാണ് ക്രൂരമായി ആക്രമിച്ചത്. വിവാഹശേഷം ആദ്യരാത്രി വധുവിന്റെ വീട്ടിലായിരുന്നു. ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗീക ശേഷികുറവ് തിരിച്ചറിഞ്ഞ യുവതി മുറി വിട്ട് മാതാപിതാക്കളോടൊപ്പം പോയി ഉറങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കളുടെ മുറിയിലെത്തിയ യുവതിയെ അനുനയിപ്പിച്ച് വീണ്ടും ഭര്‍ത്താവ് രാജേഷിന്റെ മുറിയില്‍ കൊണ്ടാക്കുകയായിരുന്നു. തിരികെ മുറിയില്‍ എത്തിയപ്പോള്‍ തന്റെ ലൈംഗീക ശേഷിക്കുറവ് മാതാപിതാക്കളോട് പറഞ്ഞു എന്ന പേരില്‍ രോഷം പൂണ്ട രാജേഷ് ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ചു. ഇവരുടെ രഹസ്യഭാഗങ്ങളിലടക്കം മര്‍ദ്ദിച്ച രാജേഷ് കത്തിയെടുത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ വരെ മുതിര്‍ന്നു. ദേഹമാസകലം കടിച്ച് മുറിവേല്‍പ്പിച്ച ശേഷം തോര്‍ത്ത് കൊണ്ട് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട മാതാപിതാക്കള്‍ വാതിലില്‍ മുട്ടിയെങ്കിലും രാജേഷ് മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല.ശേഷം വാതില്‍ ചവിട്ടി തുറന്നാണ് കുടുംബാംഗങ്ങള്‍ മുറിയില്‍ പ്രവേശിച്ചത്. മാതാപിതാക്കള്‍ അകത്ത് ചെല്ലുമ്പോള്‍ രക്തത്തില്‍ കുളിച്ച മകളെയാണ് കണ്ടത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രാജേഷ് റെഡിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രാജേഷിനെതിരെ പൊലീസ് കേസെടുത്തു.

Top