സംഘപരിവാറിന് ആശ്വസിക്കാം,പുരാണങ്ങള്‍ തിരികെ വരികയാണ്,ചൂതാട്ടത്തില്‍ തോറ്റ ഭര്‍ത്താവ് ഭാര്യയെ വിറ്റു.

കൗരവരുമായി ചൂതുകളിച്ച് സര്‍വവും നഷ്ടപ്പെട്ടപ്പോള്‍ ഭാര്യ പാഞ്ചാലിയെ യുധീഷ്ഠിരന്‍ പണയംവച്ച മഹാഭാര കഥ പ്രശസ്തമാണല്ലോ. അതുവെറും കഥമാത്രമെന്ന് പറഞ്ഞുതള്ളാന്‍ വരട്ടെ. ഇപ്പോഴുമുണ്ട് അത്തരം യുധീഷ്ഠിരന്മാര്‍. മീററ്റില്‍ ചൂതുകളിയില്‍ 50,000 രൂപയ്ക്ക് ഉമര്‍ അലി സുഹൃത്തുക്കള്‍ക്ക് വിറ്റത് സ്വന്തം ഭാര്യ അസ്മയെ.
ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കളെക്കണ്ടപ്പോള്‍ 28കാരിയായ അസ്മയ്ക്ക് ആദ്യം സംശയകരമായൊന്നും തോന്നിയില്ല. എന്നാല്‍, അവരുടെ അതിരുവിട്ട പെരുമാറ്റം കണ്ടപ്പോള്‍ സംശയം തോന്നി അസ്മ പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

അമറോഹയിലെ വീട്ടില്‍നിന്ന് തന്നോടൊപ്പം പക്ബാരയിലേക്ക് വരാന്‍ ഉമര്‍ അലി പറഞ്ഞപ്പോള്‍ അസ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. പക്ബാരയില്‍ എത്തിയപ്പോഴാണ് മൂന്നുപേര്‍ അവിടെ കാത്തുനില്‍ക്കുകന്നത് കണ്ടത്. ചൂതാട്ടത്തില്‍ താന്‍ തോറ്റുവെന്നും പണയവസ്തുവായ അസ്മയെ സുഹൃത്തുക്കള്‍ക്ക് കൈമാറാനാണ് എത്തിയതെന്നും ഉമര്‍ പറഞ്ഞു.
ഇതോടെ, കരഞ്ഞുവിളിച്ച അസ്മയെ അതുവഴി കടന്നുപോയ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. അസ്മയുടെ പരാതിയെത്തുടര്‍ന്ന് ഉമറിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്സെടുത്ത് അന്വേഷിക്കുകയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012ലാണ് അസ്മയും ഉമറും വിവാഹിതരായത്. ചൂതാട്ടത്തില്‍ കമ്പം കയറി ഉള്ളതെല്ലാം നശിപ്പിച്ച ഉമര്‍ ഒടുവില്‍ സ്വന്തം ഭാര്യയെത്തന്നെ പണയംവെക്കുകയായിരുന്നു. പക്ബാരയില്‍ മൂന്നു സുഹൃത്തുക്കള്‍ക്ക് തന്നെ കൈമാറുംവരെ ഇത്തരമൊരു ചതി ഭര്‍ത്താവില്‍നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്മ പറഞ്ഞു

Top