തൊടുപുഴ:ഇടുക്കിയിൽ മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും മറയത്ത് തന്നെ നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.കൃഷ്ണന്റെ അരികില്‍ മന്ത്രവാദത്തിനായി പതിവായി എത്തുകയും ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒരു കൃഷ്ണകുമാറിന്റെ പേരു കൂടി അനീഷ് പോലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കും കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നാണ് സൂചനകള്‍. കൃത്യം ലീബീഷും അനീഷും മാത്രം ചേര്‍ന്നാണ് നടത്തിയതെന്നതും സംശയാസ്പദമായി നില നില്‍ക്കുന്ന ഘടകങ്ങളാണ്. രാത്രി 12.30 യോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലീബീഷും അരമണിക്കൂര്‍ കൊണ്ട് കൊലപാതകം നടത്തി മടങ്ങിയെന്നാണ് ഇവര്‍ പറഞ്ഞത്. കായികാഭ്യാസിയും കരുത്തനുമായ കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പോലീസ് സംശയാസ്പദമായി തന്നെ കാണുകയാണ്.
അതേസമയം കേരളത്തെ ഞെട്ടിച്ച കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ സ്ത്രീകളുടെ മൃതദേഹത്തോടെ പ്രതികൾ അനാദരവും സ്ത്രീത്വത്തിനെതിരായ പ്രവർത്തികളും ചെയ്തിരുന്നു. ഇതിൽ പ്രധാനം പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നാം പ്രതി അനീഷ് കന്യകാ പൂജ നടത്തി എന്നതാണ്. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകളേ ഉപയോഗിച്ച് കന്യകാ പൂജ നടത്തിയ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.ഇത് പറയുന്നത് ലിബീഷിന്റെ മൊഴിയിൽ. താൻ ആ മൃതഹത്തിൽ കന്യകായാണോ എന്നറിയാൻ പരിശോധന നടത്തിയതും അദ്ദേഹം സമ്മതിക്കുന്നു.
മന്ത്രവാദിയായ കൃഷ്ണനും സുഹൃത്തും കന്യകാ പൂജക്കായി ഒരു കന്യകയേ തപ്പി ഏറെ നാളായി നടക്കുകയായിരുന്നു. കന്യകാ പൂജ എന്നാൽ ദുർമന്ത്രവാദത്തിലെ ഒരു വലിയ അന്ധ വിശ്വാസമാണ്. കന്യകയേ വിവസ്ത്രയാക്കി ഹോമ വേദിക്കരികിൽ ഇരുത്തി അവളേ പൂജിക്കുകയും ആഭിചാര ക്രിയകൾ അവളുടെ ശരീരത്തിൽ ചെയ്യുന്നതും ആണിത്. ഇത് നടത്തിം കഴിഞ്ഞാൽ അമാനുഷിക ശക്തി ദുർമന്ത്രവാദിക്ക് കിട്ടും എന്നാണ് ഇത്തരക്കാരുടെ വിശ്വാസം. കൃഷ്ണൻ ഇത് ചെയ്യുന്നതിനും മുമ്പ് അയാളെ കൊലപ്പെടുത്തനമെന്നും ആ ശക്തി തനിക്ക് മാത്രമായി എടുക്കണം എന്നും അനീഷ് ആഗ്രഹിച്ചു. തുടർന്നാണ് കൊലപാതകത്തിനു ശേഷം കന്യകയായ പെൺകുട്ടിയിൽ കന്യകാ പൂജ നടത്തിയത് അത്രേ.
കന്യകാ പൂജ നടത്തിയതിന്റെ വ്യക്തമായ മൊഴി പ്രതിയിൽ നിന്നും ലഭിച്ചു. ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തില്‍ കിട്ടിയ മൊഴി പോലീസുകാരെ വരെ ഞെട്ടിച്ചുകളഞ്ഞു. കൊലപ്പെടുത്തിയ ശേഷം പെൺകുട്ടി കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു.
കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.അരമണിക്കൂര്‍ കൊണ്ട കൃത്യം നടത്തി പുലര്‍ച്ചെ 5 മണിയോടെയാണ് തിരിച്ച് വീട്ടിലെത്തിയത്. കൃത്യം നടത്താനുള്ള അരമണിക്കൂറും തൊടുപുഴയില്‍ തിരിച്ചെത്താനുള്ള ഒരു മണിക്കൂറും കൂടി കണക്കാക്കിയാല്‍ ബാക്കി സമയം ഇരുവരും എന്തു ചെയ്‌തെന്ന് വ്യക്തത വരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സമയത്തിന്റെ ഇടവേളയില്‍ കൃഷ്ണനില്‍ നിന്നും പഠിച്ച മന്ത്രവാദങ്ങള്‍ ഉപയോഗിച്ച് കൃഷ്ണന്‍ ആലോചിച്ചിരുന്ന കന്യകയെ വെച്ചുള്ള പൂജ അനീഷ് ചെയ്തു നോക്കിയോ എന്നാണ് സംശയം.
കൃഷ്ണന്റെ സഹായിയായി നിന്നുകൊണ്ട് അനീഷ് ചില മന്ത്രവാദങ്ങള്‍ പഠിച്ചെടുത്തിരുന്നു. അടുത്തകാലത്തായി തന്റെ മന്ത്രങ്ങള്‍ ഫലിക്കാത്തത് കൃഷ്ണന്‍ സിദ്ധി പിടിച്ചെടുത്തതാണെന്നായിരുന്നു അനീഷ് സംശയിച്ചത്. തുടര്‍ന്ന് മറ്റൊരു മന്ത്രവാദിയെക്കൊണ്ട് പ്രശ്‌നം വെപ്പിച്ചപ്പോള്‍ ഗുരുവിനെ കൊന്നാല്‍ സിദ്ധികള്‍ തിരിച്ചുകിട്ടുമെന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു.
കൊല നടത്തിയ ദിവസം വീട്ടിലെത്തി ആടിനെ ഉപദ്രവിച്ചപ്പോള്‍ ആട് കിടന്നു കരയുന്നത് കേട്ടാണ് കൃഷ്ണന്‍ വീടിന് പുറത്തേക്ക് ഇറങ്ങിവന്നത്. തുടര്‍ന്ന് കൃഷ്ണനെ ലിവര്‍പൈപ്പിന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെയെത്തിയ സുശീലയെയും അടിച്ചു വീഴ്ത്തിയ ശേഷം അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്നില്‍ നിന്നും വായ പൊത്തിപ്പിടിച്ചപ്പോള്‍ വിരല്‍ കടിച്ചുമുറിച്ച് തെന്നിമാറി അനീഷിനെ ആക്രമിച്ചു. വര്‍ദ്ധിത വീര്യത്തോടെ അനീഷ് അര്‍ഷയെ ആക്രമിക്കുകയായിരുന്നു. അതിന് ശേഷം അര്‍ജുനെയും കൊലപ്പെടുത്തി.