പതിനേഴുകാരിയുടെ മരണം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയിൽ

suicide

ഇടുക്കി: അടിമാലി-പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ സംശയിക്കുന്ന ബന്ധു അരുണിന്റെ (28) മൃതദേഹമാണ് പവര്‍ ഹൗസിന് സമീപത്തെ നീണ്ട പാറ വണ്ടിത്തറയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നേരത്തെ ഇവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും അരുണിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അരുണ്‍ ഇവിടെ എത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.  ദിവസങ്ങള്‍ക്ക് മുമ്പാണ് പവര്‍ഗൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഥിനി രേഷ്മ(17) ആണ് മരിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പോലീസ് അന്ന് തന്നെ തിരച്ചില്‍ ശക്തമാക്കിയിരുന്നു.രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ പള്ളിവാസൽ പവർഹൗസിന് സമീപത്താണ് അരുണിന്‍റെയും മൃതദേഹം കണ്ടത്.

ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് പള്ളിവാസൽ പവർഹൗസിനു സമീപം വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മയെ (17) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായ രേഷ്മ ബന്ധുവായ അരുണും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം അരുണിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇയാൾ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുൺ സുഹൃത്തുക്കൾക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഷങ്ങളായി താൻ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തിൽ പറയുന്നു. ഇതോടെ അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന സംശയവും ബലപ്പെട്ടിരുന്നു.

ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. ഉളി പോലുള്ള വസ്തു ഉപയോഗിച്ച് കുത്തിയപ്പോൾ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

ഇതിനിടെ പരിശോധനയിൽ രേഷ്മയ്ക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു രേഷ്മയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. കോവിഡ് സാഹചര്യത്തിൽ രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാലു ദിവസത്തേക്ക് അടച്ചിടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടി ഉണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നതായി പ്രദേശത്തെ ഓട്ടോതൊഴിലാളികല്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉളി പോലുള്ള ആയുധം കൊണ്ട് നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ തിങ്കളാഴ്ച ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. കൂടാതെ ഏഴ് കിലോ മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

Top