ഇന്ത്യ- ചൈന യുദ്ധം ഉടൻ !.. അതിര്‍ത്തി ആടിയുലയുന്നു..പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ് !എന്തിനും സജ്ജമായി ഇന്ത്യ

ദില്ലി: ഇന്ത്യ- ചൈന യുദ്ധം ഉടനുണ്ടാകും?അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന ബന്ധം ആടിയുലയുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളും എന്തിനും സജ്ജമായി കഴിഞ്ഞു. പോർവിമാനങ്ങൾ നേരത്തെ തന്നെ നിരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കൂടെ ജപ്പാനും ചേർന്നാണ് വൻ നാവികാഭ്യാസം.സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്കു ചൈന മുന്നറിയിപ്പ് നല്‍കി. സുരക്ഷാ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന മലബാർ നാവികാഭ്യാസത്തിന് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും വെള്ളിയാഴ്ച തന്നെ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യ–യുഎസ്–ജപ്പാൻ നാവികാഭ്യാസം മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് ചൈന പ്രതികരിച്ചു. drone-dih

നിരവധി പൗരന്മാര്‍ ഇന്ത്യയില്‍ തൊഴില്‍ മേഖലകളിലുണ്ട് മാത്രമല്ല, രണ്ടു ലക്ഷത്തോളമുണ്ട് ചൈനീസ് പൗരന്മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിൽ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളും പോർനവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങൾ ചേർന്ന് വർഷത്തിൽ നടത്തുന്ന നാവികാഭ്യാസം കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ചൈനക്കുള്ളത്.ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാൻ അന്തർവാഹിനികൾ ഉപയോഗിക്കുന്നതും നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ, ശ്രീലങ്ക തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്.CHINA -INDIA WAR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ വിശദാംശം ഇന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല.അതിർത്തിയിൽ സംഘർഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് ചൈന ഇന്ത്യിലേക്ക് യാത്ര ചെയ്യുന്ന പൗരൻമാർക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കരുതലോടെ വേണം എന്നാണ് ചൈന അവരുടെ പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സസൂഷ്മം നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനുമാണ് ചൈനീസ് പൗരൻമാർക്കുള്ള നിർദ്ദേശം. ദില്ലിയിലെ ചൈനീസ് എംബസിയാണ് ഈ ഉപദേശം ഉൾക്കൊള്ളുന്ന വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇത് ഒരു മുന്നറിയിപ്പ് അല്ലെന്നും ഉപദേശം മാത്രമാണെന്നും എംബസി വിശദീകരിക്കുന്നു. ദോക്ലാം മേഖലയിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറാൻ ചൈന തുടരുന്ന സമ്മർദ്ദത്തിന്റെ തുടർച്ചയാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും നടത്തിയ സംഭാഷണം മഞ്ഞുരുകലിന്‍റെ സൂചന നല്കിയിരുന്നു.ins-vikramaditya

എന്നാൽ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടില്ല. ഇതിനിടെ ചൈനയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ ആസിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ നീക്കം തുടങ്ങി. അടുത്ത റിപ്പബ്ളിക് ദിനാഘോഷത്തിന് പത്ത് ആസിയൻ രാജ്യങ്ങളുടെ തലവൻമാരെ അതിഥികളായി ക്ഷണിക്കാനാണ് ആലോചന. അഞ്ച് ആസിയൻ രാജ്യങ്ങളെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്ഥാനെ സഹായിക്കുകയും ബലൂചിസ്ഥാനിലൂടെ റോഡ് നിർമ്മിക്കുകയും ചെയ്യുന്ന ചൈനയ്ക്കെതിരെ ബലൂചിസ്ഥാൻ പ്രക്ഷോഭകർ ജി ഇരുപത് ഉച്ചകോടി നടക്കുന്ന ഹാംബർഗിൽ പ്രതിഷേധിച്ചു. ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ശെചന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കി.

Top