ക്രിസ്ത്യന്‍ ചാരനെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ കുരിശില്‍ തറച്ച് വെടിവച്ച് കൊന്നു; അവസാനിക്കാത്ത ഐസ് ക്രൂരത

ലോകത്തെ ക്രൂരതയുടെ പര്യായമായി മാറിയ ഐസിസ് ത്രീവവാദികള്‍ തുടരുന്ന കൊടും ക്രൂരതകള്‍ ലോകത്തെ ഞെട്ടിയ്ക്കുന്നു. ഇസ്ലാമിക് ഭീകരര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കൊലപാതക വീഡിയോയും ലോകത്തെ വീണ്ടും നടുക്കി.

ചാരന്മാരെന്ന് ആരോപിച്ച് പിടിയിലായ രണ്ടുപേരെ കുരിശില്‍ തറച്ച് അവരുടെ തലയില്‍ വെടിവച്ച് കൊല്ലുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്കില്‍ത്തന്നെയാണ് ക്യാമറ ഘടിപ്പിച്ചിരുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറിയയിലെ ഐസിസ് താവളമായ റഖയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. കൊലപാതകത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഭീകരര്‍ ക്യാമറയിലെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു കൊലപാതകങ്ങള്‍ അരങ്ങേറിയത്.

ഐസിസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റഖയിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ് രണ്ടുപേരെയും കുരിശില്‍ തറച്ചിരിക്കുന്നത്. ഇവര്‍ ചെയ്ത കുറ്റം ജനക്കൂട്ടത്തിന് മുമ്പാകെ വായിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

കണ്ണുകെട്ടിയശേഷം ഓരോരുത്തരെയായി കൊണ്ടുവന്ന് കുരിശിലേറ്റുകയാണ് ചെയ്തത്. പിന്നീട് ക്ലോസ് റേഞ്ചില്‍നിന്ന് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. പിന്നീട് രണ്ടാമത്തെയാളെയും സമാനമായ രീതിയില്‍ വധിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ ഇവര്‍ ചെയ്ത കുറ്റം വലിയ പേപ്പറിലെഴുതി പതിച്ചു.

ഭീകരര്‍ പിന്മാറിയശേഷം ജനക്കൂട്ടം അടുത്തെത്തി അത് വായിച്ച് മനസ്സിലാക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാരന്മാരെന്ന് ആരോപിച്ച് നിരപരാധികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോകളും ഇതിനുമുമ്പും ഐസിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top