ജാഗി ജോണിന്റെ മരണം, കൊച്ചിയിലെ ബോഡി ബിള്‍ഡറെ വിളിച്ചു വരുത്തി.

തിരുവനന്തപുരം: അവതാരികയും മോഡലും ഗായികയുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആണ്‍ സുഹൃത്തിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ജാഗിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന കൊച്ചിയിലെ ഒരു ബോഡി ബിള്‍ഡറെ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. മാത്രമല്ല ഇയാളും ജാഗിയും തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങളും അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

ജാഗിയും യുവാവും ഏറെ നാള്‍ ഒരുമിച്ച് താമസിച്ചിരുന്നു. രണ്ട് മാസം മുമ്പ് യുവാവ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. എറണാകുളത്തേക്ക് പോയെങ്കിലും യുവാവ് ജാഗിയെ ദിവസവും ഫോണില്‍ വിളിക്കുമായിരുന്നു. സംഭവ ദിവസം രാവിലെ 11നു വിളിച്ചപ്പോള്‍ ജാഗിയെ ഫോണില്‍ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിച്ചു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാഗിയും യുവാവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ കലഹിച്ചിരുന്നോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഈ ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നു തെളിഞ്ഞതായി പേരൂര്‍ക്കട എസ് ഐ പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നതെങ്കിലും പൊലീസ് ഇത് പൂര്‍ണ വിശ്വസത്തില്‍ എടുത്തിട്ടില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനു വീഴ്ച്ച സംഭവിച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച്. മണിക്കൂറുകള്‍ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ല. ഫൊറന്‍സിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്ച്ചയാണെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടു ചെയ്തു. പോസ്റ്റു മോര്‍ട്ടത്തിനു മൃതദേഹം കൊണ്ടു പോകുന്നതിനു തൊട്ടു മുന്‍പാണു വിരലടയാളം ശേഖരിച്ചത്.

എന്നാല്‍ ഇതു അന്വേഷണ സംഘത്തിന്റെ വീഴ്ച്ചയാണെന്നും സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച്ചയെ തുടര്‍ന്നു മരണം സംഭവിച്ചുവെന്നാണു പേരൂര്‍ക്കട പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിവലിക്കിടെ വീഴാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 23ന് വൈകിട്ടാണു ജാഗിയെ കുറവന്‍കോണം ഹില്‍ഗാര്‍ഡനിലെ വീട്ടില്‍ ദുരൂഹ സാഹചര്യ ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഴ്ചയില്‍ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

‘ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം, അതിനാല്‍ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവര്‍ത്തനം നടത്തൂ”ജാഗി ജോണ്‍ ഒടുവിലായി ഫേസ് ബുക്കില്‍ ഇട്ട കുറിപ്പാണ് ഇത്. ജാഗിയും രത്തനെന്ന സുഹൃത്തും തമ്മിലുള്ള സൗഹൃദത്തിലേക്കും പൊലീസ് അന്വേഷണം നടത്തും.

സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് സ്വയം രസിക്കാനുള്ള സമയം മാത്രമല്ല ക്രിസ്മസ്. ഇത് പങ്കുവയ്ക്കലുകളുടെ കൂടെയാണ് കേക്ക് ഡൊണേറ്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി. ഗിഫ്റ്റ് ഓഫ് ലൗ എന്ന പദ്ധതിയില്‍ 29വരെ കേക്കുകള്‍ നല്‍കാം. ദയവായി സ്വാര്‍ത്ഥരാകാതിരിക്കൂ. നിങ്ങള്‍ക്ക് ഭക്ഷിക്കാനും സന്തോഷിക്കാനും ഇഷ്ടം പോലെ കാര്യങ്ങളുണ്ട്. ഇതിന് അര്‍ത്ഥം താല്‍പ്പര്യക്കുറവ് കാട്ടണമെന്നല്ല. ഓര്‍മിക്കുക നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ഏത് ദിവസവും സംഭവിക്കാം. ഞാന്‍ എന്റെ ഭാഗം ചെയ്തു. ഞാനും അമ്മയും കൂടി കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് 50 കേക്ക് കൊടുത്തു. ദയവായി ദയാലുക്കളാകൂ. ഇതായിരുന്നു ജാഗി ഇട്ട ഫേസ്ബുക്ക് കുറിപ്പ്…

Top