ഫേസ്ബുക്ക് വഴി കുരുക്കിലാക്കിയത് ഇരുപതിലധികം പെണ്‍കുട്ടികളെ; ലൈംഗീക ബന്ധത്തിന് ഇരയാക്കി വീഡിയോ ചിത്രീകരിച്ചു

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ചതിക്കുഴിയിലാക്കി പീഡനത്തിന് വിധേയനാക്കുന്ന വിരുതന്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും യുവതികളെയുമാണ് യുവാവ് നോട്ടമിട്ടിരുന്നത്. കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജീത്തുഭവനില്‍ സജിയുടെ മകന്‍ ജിന്‍സു (24)വാണ് പോലീസ് പിടിയിലായത്.

സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പ്രണയിച്ചു വലയിലാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നാണ് യുവാവിനെതിരെയുള്ള കേസ്.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്തെ കാര്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായ ജിന്‍സു ഇരുപതിലധികം പേരെയാണ് ഇയാള്‍ ഇരയാക്കിയതെന്നു പോലീസ് പറയുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവില്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വര്‍ഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം.

പോലീസ് പറയുന്നത്: തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ പലയിടത്തും കണ്ടതായി ലഭിച്ച വിവരം ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപിക ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി കോഓര്‍ഡിനേറ്ററെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി.

പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചുവരുത്തി. യുവാവിന്റെ മൊബൈലില്‍ മറ്റു പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാട്ടിക്കൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നു പിന്മാറി. തന്റെ ഒരു കൂട്ടുകാരിയും കെണിയില്‍പ്പെട്ടതായി ഈ പെണ്‍കുട്ടി വെളിപ്പെടുത്തി. വിദ്യാര്‍ഥിനിയുടെ സഹപാഠിയെ കൂട്ടി രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി വിവരങ്ങള്‍ നല്‍കി.

അവിചാരിതമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ചു മൊബൈലില്‍ സെല്‍ഫി എടുത്തിരുന്നു. ഈ ഫോട്ടോ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി തകര്‍ന്ന അവസ്ഥയിലാണു പെണ്‍കുട്ടി പോലീസിനു മുന്നിലെത്തിയത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദ്ദേശാനുസരണമാണു യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് സെല്‍ഫിയെടുത്തിരുന്നു.

ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും ചാറ്റിങ്ങിലൂടെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയുടെ പുറത്ത് ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥിനി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതും മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് സ്ഥിരമായി കുട്ടിയെ ഭീഷണിപ്പെടുത്തി.

ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ മൊബൈലില്‍നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോള്‍ഡറുകളിലാക്കി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മൊബൈല്‍ ശാസ്ത്രീയപരിശോധനകള്‍ക്കായി പോലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയില്‍പ്പെട്ട കൂടുതല്‍പേര്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top