ജയിലുകളില്‍ മിന്നല്‍ റെയ്ഡ് നടത്തി യതീഷ് ചന്ദ്രയും ഋഷിരാജ് സിങ്ങും: ടിപി വധക്കേസ് പ്രതിയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെയും ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടത്തി. റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് ഉള്‍പ്പെടെ നാല് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്. ഫോണുകള്‍ കൂടാതെ കഞ്ചാവും മദ്യവും ഇവിടെ നിന്നും കണ്ടെടുത്തു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകലാണ് പിടിച്ചെടുത്തത്. 2017ല്‍ വിയ്യൂര്‍ ജയിലില്‍ വെച്ചും 2014ല്‍ കോഴിക്കോട് ജയിലില്‍ വെച്ചും ഷാഫിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിരുന്നു. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വിയ്യൂരില്‍ റെയ്ഡ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.

റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.

Top