കരിപ്പൂർ സ്വർണ്ണക്കടത്ത് :കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരെത്തിയതെന്ന് അർജുൻ ആയങ്കി; അർജുന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്

സ്വന്തം ലേഖകൻ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പങ്കില്ലെന്ന് അറസ്റ്റിലായ അർജുൻ ആയങ്കി.കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നാണ് അർജുൻ പൊലീസിന് മൊഴി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം കരിപ്പൂരിൽ എത്തിയതിന്റെയടക്കമുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് അന്വേഷണം അർജുനിലേക്ക് നീങ്ങിയത്. എന്നാൽ താൻ എത്തിയത് കടമായി കിട്ടാനുള്ള പണം വാങ്ങാനാണെന്നാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്.

മുഹമ്മദ് ഷഫീഖ് ആയിരുന്നു പണം നൽകാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാൻ ആണ് വിമാനത്താവളത്തിൽ എത്തിയതെന്നും കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് മൊഴി.

എന്നാൽ അർജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.

Top