വർഗ്ഗീയ വിഷം ചീറ്റിയത് ഇന്ദിര, പോലീസ് പിന്തുടരുന്നത് പരാതിക്കാരനെ: കേരള പോലീസിനെതിരെ വിമർശനം

മുസ്‌ലിംങ്ങളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന് ഫേസ്ബുക്കിലൂടെ പോർവിളി നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ പൊതുപ്രവർത്തകനെ പോലിസ് വേട്ടയാടുന്നെന്ന് പരാതി. ഇന്ദിരക്കെതിരെ പരാതി നൽകിയതിന് പിന്നാലെ കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെൻറർ പ്രവർത്തകൻ വിപിൻ ദാസിനെ പോലിസ് രഹസ്യാന്വേഷണ വിഭാഗം വിടാതെ പിന്തുടരുന്നത്.

കെ ആർ ഇന്ദിരയ്ക്കെതിരെ നൽകിയ പരാതിയുടെ വിശദാംശങ്ങൾ അറിയാനെന്ന വിധത്തിൽ വിളിച്ച പോലീസുകാർ പിന്നീട് വിപിനിൻ്റെ പ്രവർത്തന മേഖലകളെക്കുറിച്ചും സമൂഹത്തിലെ ഇടപെടലുകളെക്കുറിച്ചും ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നടന്ന പൊതുപരിപാടികളുടെ വിശദാംശങ്ങളും കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളുമാണ് പോലീസിന് കൂടുതൽ അറിയേണ്ടിയിരുന്നതെന്നും വിപിൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ ആർ ഇന്ദിരയുടെ വംശീയ വിദ്വേഷത്തിനെതിരേ സാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ അവർക്ക്​ യാതൊരു അർഹതയുമില്ല. ആ, പദവിയിൽ നിന്ന്​ അവരെ പുറത്താക്കുകയും അവർക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ്​ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങൾ പലകോണുകളിൽ നിന്ന് വ്യാപകമായതോടെ പരാതിയിന്മേൽ പോലിസ് കേസെടുക്കുകയായിരുന്നു.

അസമില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കുന്നതിനെ അനുകൂലിച്ചു പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് കുറിപ്പിലാണ് ഇന്ദിര മുസ്‌ലിംകളെ വംശീയമായി അവഹേളിച്ചത്. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. പരാതിയെ തുടർന്ന് പോലിസ് കേസെടുത്തെങ്കിലും പരാതിക്കാരനെയാണ് പോലിസ് വേട്ടയാടുന്നത്. അതേസമയം പോസ്റ്റുകൾ എല്ലാം നീക്കം ചെയ്ത് വ്യാജ പ്രചാരണമാണ് തനിക്കെതിരേ നടക്കുന്നതെന്ന വാദമാണ് കെ ആർ ഇന്ദിര ഇപ്പോൾ ഉയർത്തുന്നത്.

Top