റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു; വിദേശത്തേയ്ക്ക് കടന്നെന്നും നിഗമനം; പൊലീസിന്റെ അനാസ്ഥയെന്ന് വിമര്‍ശനം

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസിന് നിര്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയാണെന്നു പൊലീസിനു വിവരം ലഭിച്ചു. പ്രതികളില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണിത്.

പ്രതികള്‍ രാജ്യം വിട്ടതായി പൊലീസ് കരുതുന്നില്ല. എന്നാല്‍ കേരളം വിട്ടു പോയതായി സ്ഥിരീകരിച്ചു. പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി: പി.അനില്‍കുമാര്‍ പറഞ്ഞു. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ അന്വേഷണത്തിലെ ഗൂഢാലോചനയില്‍ പ്രതികളായവരെ കണ്ടെത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ നിലവില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജ്ജിത നടപടികളാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് നാട്ടിലെ ക്വട്ടേഷന്‍സംഘത്തിലെ നാല്‍വര്‍ സംഘം കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവശേഷം ഇവര്‍ ഖത്തറിലേക്ക് മടങ്ങിയതായാണ് വിവരം. കൃത്യം നിര്‍വഹിച്ച 4 പേരും ഖത്തറിലേക്ക് കടക്കുമെന്ന സംശയത്തിലാണ് ലുക്ക്നോട്ടീസ് പുറത്തിറക്കിയത്. വിസയില്ലാതെ മൂന്ന് മാസംവരെ ഖത്തറില്‍ തങ്ങാമെന്നതിനാലാണ് അടിയന്തരമായി നോട്ടീസ് പുറത്തിറക്കി വിമാനത്താവളങ്ങളിലേക്ക് അയച്ചത്. ഈ പാസ്പോര്‍ട്ടിലുള്ളവരൊന്നും കൊലയ്ക്ക് ശേഷം രാജ്യം വിട്ടിട്ടില്ല. എന്നാല്‍ കള്ളപാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടാനുള്ള സാധ്യതയും ഉണ്ട്.

കൊലയാളികളായ ക്വട്ടേഷന്‍ സംഘം ഖത്തറില്‍ നിന്നെത്തിയതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് ഇത്. ഇയാളും ഖത്തറിലാണ്. എന്നാല്‍ ഇയാള്‍ക്കായും പൊലീസ് വലവിരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാള്‍ ഖത്തറില്‍ നിന്ന് മുങ്ങിയതായും സൂചനയുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടിക്കാന്‍ പൊലീസ് വലവിരിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇത്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പു ക്വട്ടേഷന്‍ സംഘം കേരളത്തിലെത്തിയതായാണു വിവരം. അതിന് ശേഷം രാജേഷിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി കൃത്യമായി ആസൂത്രണം ചെയ്താണു കൊലപ്പെടുത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

സ്റ്റുഡിയോയില്‍ രാത്രിയിലാണു രാജേഷ് റിക്കോര്‍ഡിങ് നടത്താറുള്ളതെന്നും അപ്പോള്‍ ഇദ്ദേഹം തനിച്ചായിരിക്കുമെന്നും സംഘം മനസ്സിലാക്കിയിരുന്നു. ക്ഷേത്രത്തിലെ പരിപാടിക്ക് ശേഷം രാജേഷ് സ്റ്റുഡിയോയില്‍ എത്തുമെന്നും മനസ്സിലാക്കി. സംഭവ ദിവസം മടവൂരിലെ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ രാജേഷിന്റെ സുഹൃത്ത് കുട്ടനും അവിടെയുണ്ടായിരുന്നു. തുടര്‍ന്നു കുട്ടനെ വെട്ടി പരുക്കേല്‍പിച്ച് അവിടെനിന്ന് ഓടിച്ചു. അതിന് ശേഷം രാജേഷിനെ കൊന്നു. സംഭവത്തിനു മുമ്പും ശേഷവും കൊലയാളികള്‍ ഫോണില്‍ ബന്ധപ്പെടാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. പ്രതികള്‍ വാട്സാപ് വഴിയാണു ബന്ധപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.

എന്നാല്‍ നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരാരും കേസി ല്‍ പ്രതികളോ സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരോ അല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആറ്റിങ്ങല്‍ ഡി വൈ.എസ്പി സി.അനില്‍കുമാര്‍ പറഞ്ഞു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താന്‍ കഴിയാതെ പൊലീസ് വലയുകയാണെന്ന് ആക്ഷേപമുണ്ട്.ചൊവ്വാഴ്ച പുലര്‍ച്ചയോടെ മടവൂര്‍ ജംഗ്ഷനിലെ റെക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. തമിഴ്നാട് ബാംഗളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ഒളിസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികളുമായി അടുപ്പമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നത്.

Top