ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം എന്നന്നേക്കുമായി തുടച്ചുമാറ്റാൻ ഖത്തർ വ്യവസായിയുടെ കരുനീക്കം .നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ‘ചങ്ക്‌ബ്രോ’അലിഭായ് ക്വട്ടേഷന്‍ നടപ്പിലാക്കി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്.കേസിലെ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ഓച്ചിറ സ്വദേശി അലിഭായ് ആണെന്ന് പോലീസ് .നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ വലംകൈ ആണ് അലിഭായ് .ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം കണ്ടു പിടിച്ച ഇയാള്‍ അലിഭായ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഗള്‍ഫില്‍ നിന്നും വന്ന അലിഭായി കൃത്യം നടപ്പാക്കി മടങ്ങുകയുമായിരുന്നു. നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തായ അലിഭായ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഗള്‍ഫിലെ ശത്രുക്കളെ ഒതുക്കാന്‍ വേണ്ടിയാണ് അലിഭായിയെ ഗള്‍ഫിലേക്ക് ബിസിനസുകാരന്‍ വരുത്തിയത്. അവിടെ നിന്നുമായിരുന്നു രാജേഷിനെ വകവരുത്താന്‍ അലിഭായി നാട്ടില്‍ തിരിച്ചെത്തിയതും. കൃത്യം ആസൂത്രണം ചെയ്ത ശേഷം അലിഭായി ആദ്യം ബന്ധപ്പെട്ടത് നാട്ടില്‍ ചില ക്വട്ടേഷന്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അപ്പുണ്ണിയെയായിരുന്നു. രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പൊലീസ് പുറത്തുവിടുന്നത്.

അലിഭായി എന്നാണ് സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത്. സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് ഖത്തറിലെ രാജേഷിന്റെ പരിചയക്കാരിയായ യുവതിയുടെ ഭർത്താവായ വ്യവസായി, ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ ആണെന്ന് പൊലീസ് ഉറപ്പിച്ചു. യുവതിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സാലിഹ്. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ വകവരുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. ഇതിനായി എന്തിനുംപോന്ന സാലിഹിനെ കൂട്ടുപിടിക്കുകയായിരുന്നു. സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്.rajesh1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായംകുളം സ്വദേശികളായ രണ്ടുപേർ നാട്ടിൽതന്നെ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, അപ്പുണ്ണി ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയശേഷം മുങ്ങി. സാലിഹ് ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.

ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. ഏതാനും വർഷം മുമ്പ് ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.

നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. അതിനിടെ, യുവതി റേഡിയോ ജോക്കിയായ രാജേഷുമായി പരിചയത്തിലായി. ഇത് യുവതിയുടെ കുടുംബ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. രാജേഷുമായുള്ള അമിതമായ അടുപ്പവും സൗഹൃദവും സത്താർ വിലക്കിയെങ്കിലും യുവതി പിൻമാറാൻ കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു.

തുടർന്ന് രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വർഷം മുമ്പ് രാജേഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. രണ്ട് പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടുകാരനെന്നതിലുപരി ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു.

Top